അച്ഛനാരാണെന്ന് ചോദിച്ച പാക് ആരാധകന് ചുട്ട മറുപടിയുമായി ഷാമി

Published : Jun 19, 2017, 06:28 PM ISTUpdated : Oct 04, 2018, 08:10 PM IST
അച്ഛനാരാണെന്ന് ചോദിച്ച പാക് ആരാധകന് ചുട്ട മറുപടിയുമായി ഷാമി

Synopsis

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റ് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഇന്ത്യന്‍ ടീം അംഗങ്ങളെ കളിയാക്കിയ പാക്കിസ്ഥാന്‍ ആരാധകന് മറുപടിയുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി. കളി കഴിഞ്ഞ ശേഷം ഹസ്തദാനം നടത്തി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യന്‍ ടീം അംഗങ്ങളെ ഗ്യാലറിയിലിരുന്ന പാക് ആരാധകര്‍ പേരെടുത്ത് വിളിച്ച് കളിയാക്കിയിരുന്നു. കോലിയോട് ഇപ്പോള്‍ അഹങ്കാരം തീര്‍ന്നല്ലോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കോലി ഇത് കേട്ടെങ്കിലും കേട്ടതായി നടിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയി.

എന്നാല്‍ മുഹമ്മദ് ഷാമിയോട് അച്ഛനാരാണെന്ന് ചോദിച്ച ആരാധകനുനേര്‍ക്ക് ഷമി ദേഷ്യം മൂത്ത് ഇറങ്ങിച്ചെന്നു. ആരാധകനോട് രൂക്ഷമായി പ്രതികരിക്കാനൊരുങ്ങിയ ഷാമിയെ ഏറ്റവും ഒടുവിലായി എത്തിയ ധോണി ഇടപ്പെട്ട് ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫാദേഴ്സ് ഡേയിലായിരുന്നു ഫൈനല്‍ എന്നതും പാക്കിസ്ഥാന്റെ അച്ഛനാണ് ഇന്ത്യ എന്ന സോഷ്യല്‍ മീഡിയ ട്രോളുകളും മനസില്‍വെച്ചായിരുന്നു പാക് ആരാധകന്റെ ചോദ്യം.

മത്സരത്തില്‍ 180 റണ്‍സിനാണ് ഇന്ത്യന്‍ ടീം തോറ്റത്. പാകിസ്താന്‍ ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ കേവലം 158 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!