ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Nov 28, 2019, 10:57 AM IST
Highlights

കഴിഞ്ഞ വർഷം എയർലൈനിലെ 76 ശതമാനം ഓഹരി വിൽക്കാനും എയർ ഇന്ത്യയുടെ കടത്തിന്റെ 5.1 ബില്യൺ ഡോളർ ഓഫ്‌ലോഡ് ചെയ്യാനും ശ്രമിച്ചപ്പോൾ ലേലക്കാരെയും ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.

ദില്ലി: സ്വകാര്യവത്കരിക്കപ്പെടുന്നില്ലെങ്കിൽ എയർ ഇന്ത്യയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ഹർദീപ് സിംഗ് പുരി ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു. ഈ വിഷയത്തെ സംബന്ധിച്ച് ഒരു പാര്‍ലമെന്‍റ് അംഗത്തിന്‍റെ ചോദ്യത്തിനുളള മറുപടിയായാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. നഷ്ടം നേരിടുന്ന ദേശീയ വിമാനക്കമ്പനിയെ സ്വകാര്യമേഖലയിൽ നിന്ന് ബിഡ്ഡുകൾ ക്ഷണിക്കുന്ന പ്രക്രിയയ്ക്ക് ആഭ്യന്തര, ധനമന്ത്രിമാർ ഉൾപ്പെടെയുള്ള ഒരു സംഘം ഉദ്യോഗസ്ഥർ അന്തിമരൂപം നൽകി വരുന്നതിനിടെയാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. 

കമ്പനിക്ക് ഇന്ത്യയിലും ലോകമെമ്പാടും ലാഭകരമായ ലാൻഡിംഗ് സ്ലോട്ടുകളുണ്ടെങ്കിലും എയര്‍ ഇന്ത്യ വര്‍ഷങ്ങളായി വന്‍ നഷ്ടത്തിലാണ്. കമ്പനിയുടെ ലാഭ നഷ്ടക്കണക്കുകളെ സംബന്ധിച്ച ചില വിശദാംശങ്ങൾ ഉദ്യോഗസ്ഥർ സസൂക്ഷ്‌മം നിരീക്ഷിച്ച് വരികയാണെന്നും പുരി പറഞ്ഞു.

അവ അന്തിമമായിക്കഴിഞ്ഞാൽ ബിഡ്ഡുകൾ ക്ഷണിക്കുമെന്നും എയര്‍ ഇന്ത്യ കമ്പനി വിൽക്കാൻ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം എയർലൈനിലെ 76 ശതമാനം ഓഹരി വിൽക്കാനും എയർ ഇന്ത്യയുടെ കടത്തിന്റെ 5.1 ബില്യൺ ഡോളർ ഓഫ്‌ലോഡ് ചെയ്യാനും ശ്രമിച്ചപ്പോൾ ലേലക്കാരെയും ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.

ഇത് ഇപ്പോൾ ചില നിബന്ധനകൾ പുനർ‌പരിശോധിക്കുകയാണെന്നും എയർലൈൻ മുഴുവനായും വിൽക്കാൻ തയ്യാറാണെന്നും പുരി പറഞ്ഞു.

click me!