ഓവലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയശേഷം ഇംഗ്ലണ്ട് വീണത് 6 തവണ?, ഇന്ത്യക്ക് മുന്നില്‍ വീണത് 2 തവണ

Published : Aug 02, 2025, 02:06 PM IST
Yashasvi Jaiswal

Synopsis

1971ലാണ് ഇന്ത്യ ഓവലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം ആദ്യം ജയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 71 റണ്‍സ് ലീഡ് വഴങ്ങിയശേഷവും ഇന്ത്യ നാലു വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തു

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ 23 റണ്‍സിന്‍റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം 75-2 എന്ന നിലയിലാണ് ക്രീസ് വിട്ടത്. എട്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോഴുള്ളത് 52 റണ്‍സിന്‍റെ ആകെ ലീഡാണ്. 49 പന്തില്‍ 51 റണ്‍സുമായി യശസ്വി ജയ്സ്വാളും നാലു റണ്ണുമായി നൈറ്റ് ‌വാച്ച്മാന്‍ ആകാശ് ദീപുമാണ് ക്രീസിലുള്ളത്. ഓവലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷവും ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

1971ലാണ് ഇന്ത്യ ഓവലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം ആദ്യം ജയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 71 റണ്‍സ് ലീഡ് വഴങ്ങിയശേഷവും ഇന്ത്യ നാലു വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. 2021ലാണ് ഇന്ത്യ ഓവലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം അവസാനം ജയിച്ചത്. അന്ന് 99 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിട്ടും ഇന്ത്യ 157 റണ്‍സിന് മത്സരം ജയിച്ചു.

അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ വിരാട് കോലിയാണ് 50 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായത്.ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 290 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ 99 റണ്‍സ് ലീഡ് വഴങ്ങി. രണ്ടാം ഇന്നിംഗ്സില്‍ രോഹിത്തിന്‍റെ സെഞ്ചുറിയുടെയും രാഹുല്‍(46), പൂജാര(61), കോലി(44), റിഷഭ് പന്ത്(50), ഷാര്‍ദ്ദുല്‍ താക്കൂര്‍(60) ഉമേഷ് യാദവ്(25), ജസ്പ്രീത് ബുമ്ര(24) എന്നിവരുടെ ബാറ്റിംഗ് മികവില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 466 റണ്‍സടിച്ചു. 366 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി.

ഏറ്റവും അവസാനം കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 62 റണ്‍സ് വഴങ്ങിയശേഷവും എട്ട് വിക്കറ്റ് ജയം നേടിയിട്ടുണ്ട്. ഓവലില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസ് രണ്ട് തവണയും ഓസ്ട്രേലിയ ഒരു തവണയും ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം ജയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി