വിടവാങ്ങല്‍ മത്സരത്തിലും നിരാശപ്പെടുത്തി ഫിഞ്ച്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി കിവീസ് താരങ്ങള്‍

Published : Sep 11, 2022, 11:20 AM IST
വിടവാങ്ങല്‍ മത്സരത്തിലും നിരാശപ്പെടുത്തി ഫിഞ്ച്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി കിവീസ് താരങ്ങള്‍

Synopsis

എന്നാല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി ഫിഞ്ച് മടങ്ങി. 13 പന്തില്‍ അ‍ഞ്ച് റണ്‍സ് മാത്രമെടുത്ത ഫിഞ്ചിനെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായാണ് ഫിഞ്ച് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചത്.

മെല്‍ബണ്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഓസ്ട്രേലിയ നായകന്‍ ആരോൺ ഫിഞ്ചിന് വിടവാങ്ങല്‍ മത്സരത്തിലും നിരാശ. ന്യുസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയ ഫിഞ്ചിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ ഗ്രൗണ്ടിലേക്ക് വരവേറ്റത്.

എന്നാല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി ഫിഞ്ച് മടങ്ങി. 13 പന്തില്‍ അ‍ഞ്ച് റണ്‍സ് മാത്രമെടുത്ത ഫിഞ്ചിനെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായാണ് ഫിഞ്ച് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിനക്രിക്കറ്റിൽ സമീപകാലത്ത് മോശം ഫോം തുടരുന്നതിനിടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ഈ വർഷം 13 ഏകദിന മത്സരങ്ങളിൽ 169 റൺസ് മാത്രമാണ് ഫിഞ്ചിന്‍റെ സമ്പാദ്യം. അഞ്ച് മത്സരങ്ങളിലും പൂജ്യത്തിനാണ് ഫിഞ്ച് പുറത്തായത്.  ഓസ്ട്രേലിയക്കായി ഏറ്റവുമധികം ഏകദിനസെഞ്ച്വറി നേടിയ നാലാമത്തെ താരമാണ് ആരോൺ ഫിഞ്ച്. 17 സെഞ്ച്വറികളാണ് ഫിഞ്ച് ഇതുവരെ നേടിയത്.

ആരാണീ ഉര്‍വശി റൗട്ടേല, ട്രോളുകള്‍ക്ക് മറുപടിയുമായി പാക് പേസര്‍ നസീം ഷാ-വീഡിയോ

ഓസ്ട്രേലിയക്കായി 146 ഏകദിനങ്ങളില്‍ കളിച്ച ഫിഞ്ച് 142 ഇന്നിംഗ്സില്‍ 38.89 ശരാശരിയില്‍ 5406 റണ്‍സ് നേടി. 17 സെഞ്ചുറികള്‍ക്ക് പുറമെ 30 അര്‍ധസെഞ്ചുരികളും ഫിഞ്ച് നേടി. ഏകദിനത്തില്‍ നാലു വിക്കറ്റുകളും ഫിഞ്ചിന്‍റെ പേരിലുണ്ട്. 2018ല്‍ സ്റ്റീവ് സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടതിനെത്തുടര്‍ന്നാണ് ഫിഞ്ച് നായക സ്ഥാനം ഏറ്റെടുത്തത്.

ഓസ്ട്രേലിയ ആതിഥേയരാകുന്ന അടുത്ത മാസം നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഫിഞ്ച് തന്നെയാണ് ഓസ്ട്രേലിയയെ നയിക്കുന്നത്. ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിന് മുൻപ് എട്ട് ട്വന്‍റി 20 മത്സരങ്ങളും സന്നാഹമത്സരങ്ങളും ഓസ്ട്രേലിയക്ക് കളിക്കാനുണ്ട്. ഇതില്‍ ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഉള്‍പ്പെടുന്നു. ന്യുസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ഓസ്ട്രേലിയ ജയിച്ചിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്
മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍