
ഡെറാഡൂണ്‍: അയര്‍ലന്‍ഡിനെതിരായ ഏക ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന് ലീഡ്. രണ്ടാം ദിനം അഫ്ഗാന്‍ 314ന് പുറത്തായെങ്കിലും ഇപ്പോള്‍ അവര്‍ക്ക് 120 റണ്‍സിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്‌സില്‍ അയര്‍ലന്‍ഡ് 172ന് പുറത്തായിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച അയര്‍ലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒന്നിന് 22 എന്ന നിലയിലാണ്. പോള്‍ സ്റ്റിര്‍ലിങ് (8) ആന്‍ഡി ബാല്‍ബിര്‍നി (14) എന്നിവരാണ് ക്രീസില്‍. വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെ (0) വിക്കറ്റാണ് നഷ്ടമായത്.
നേരത്തെ റഹ്മത്ത് ഷാ (98), ഹഷ്മത്തുള്ള ഷാഹിദി (61), അസ്ഗര്‍ അഫ്ഗാന്‍ (67), മുഹമ്മദ് ഷെഹ്‌സാദ് (40) എന്നിവരുടെ ഇന്നിങ്‌സുകളാണ് അഫ്ഗാന് ലീഡ് സമ്മാനിച്ചത്. സ്റ്റുവര്‍ട്ട് തോംസണ്‍ അയര്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മുഹമ്മദ് നബി, യമിന്‍ അഹമ്മദ്‌സായ് എന്നിവരുടെ മൂന്ന് വക്കറ്റ് പ്രകടനമാണ് ഒന്നാം ഇന്നിങ്‌സില്‍ അയര്‍ലന്‍ഡിനെ 172ല്‍ ഒതുക്കിയത്. വാലറ്റക്കാരന്‍ ടിം മുര്‍താഖാ (54)ണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!