എന്തുകൊണ്ട് ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി? കാരണം വിശദീകരിച്ച് വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ രഹാനെ

Published : Sep 25, 2022, 03:00 PM IST
എന്തുകൊണ്ട് ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി? കാരണം വിശദീകരിച്ച് വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ രഹാനെ

Synopsis

രഹാനെയെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തി. രഹാനെ ചെയ്തത് ഒരുപാട് യുവതാരങ്ങള്‍ക്ക് മാതൃകയാണെന്നാമ് ട്വിറ്ററില് ക്രിക്കറ്റില്‍ ആരാധകര്‍ പറയുന്നത്.

സേലം: സൗത്ത് സോണിനെതിരെ ദുലീപ് ട്രോഫി ഫൈലിന്റെ അവസാനദിനം വെസ്റ്റ് സോണ്‍ താരം യഷസ്വി ജയ്‌സ്വാളിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നിരുന്നു. എതിര്‍താരമായ രവി തേജയെ സ്ലഡ്ജ് ചെയ്തതിനും അച്ചടക്കമില്ലാതെ പെരുമാറിയതിനും ജയ്‌സ്വാളിനോട് പുറത്ത് പോവാന്‍ വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആവശ്യപ്പെടുകയായിരുന്നു. അംപയര്‍മാര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും ജയ്‌സ്വാള്‍ സ്ലഡ്ജ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. പിന്നാലെയാണ് രഹാനെ ഇടപ്പെട്ട് താരത്തെ ഒഴിവാക്കിയത്. വീഡിയോ കാണാം...

ഇപ്പോള്‍ ജയ്‌സ്വാളിനെ പുറത്താക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് രഹാനെ. അദ്ദേഹം മത്സരശേഷം വിശദീകരിച്ചതിങ്ങനെ... ''എല്ലായ്‌പ്പോഴും എതിരാളികളെ ബഹുമാനിക്കണമെന്നുള്ളതാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. എതിരാളികളെ മാത്രമല്ല, അപംയര്‍മാര്‍ക്കും മാച്ച് ഒഫിഷ്യല്‍സും ബഹുമാനം അര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ ഗ്രൗണ്ടിലുള്ള പെരുമാറ്റവും മികച്ചതായിരിക്കണം.'' രഹാനെ മത്സരശേഷം പറഞ്ഞു. 

''ദുലീപ് ട്രോഫി കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. എല്ലാവരും അവരുടേതായ രീതിയില്‍ സംഭാവന നല്‍കി. ഞാന്‍ ഭാവിയെ കുറിച്ച് കൊടുതലൊന്നും ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. സീസണെ കുറിച്ച് ആകാംക്ഷയുണ്ട്. കൊവിഡിന് ശേഷം ആദ്യ മുഴുവന്‍ സീസണാണിത്. മുംബൈക്ക് വേണ്ടി കളിക്കാന്‍ ഞാനുമുണ്ടാവും.'' രഹാനെ പറഞ്ഞു. 

സേലത്തെ ഗ്രൗണ്ടിനെ കുറിച്ചും രഹാനെ സംസാരിച്ചു. ''ഒരുക്കിയ സൗകര്യങ്ങളെല്ലാം മികച്ചതായിരുന്നു. വിക്കറ്റും പ്രാക്റ്റീസ് പിച്ചുകളും നിലവാരമുള്ളതായിരുന്നു. സോണല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കുന്ന താരങ്ങള്‍ക്ക് പ്രധാനമാണ്. രഞ്ജി ട്രോഫി, ഇറാനി ട്രോഫി, ദുലീപ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളും പ്രധാനപ്പെട്ടതാണ്.'' രഹാനെ കൂട്ടിചേര്‍ത്തു.

അതേസമയം, രഹാനെയെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തി. രഹാനെ ചെയ്തത് ഒരുപാട് യുവതാരങ്ങള്‍ക്ക് മാതൃകയാണെന്നാമ് ട്വിറ്ററില് ക്രിക്കറ്റില്‍ ആരാധകര്‍ പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ