ഏഷ്യാ കപ്പ്: അഫ്ഗാന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ലങ്ക, 106 റണ്‍സ് വിജയലക്ഷ്യം

Published : Aug 27, 2022, 09:24 PM IST
ഏഷ്യാ കപ്പ്: അഫ്ഗാന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ലങ്ക, 106 റണ്‍സ് വിജയലക്ഷ്യം

Synopsis

ആദ്യ ഓവറില്‍ തന്നെ ലങ്കയെ ഞെട്ടിച്ചാണ് അഫ്ഗാനിസ്ഥാന്‍ തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ കുശാല്‍ മെന്‍ഡിസിനെ(2)ഫാറൂഖി ലങ്കയുടെ തകര്‍ച്ച തുടങ്ങിവെച്ചു. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്കയെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി ഫാറൂഖി ഏല്‍പ്പിച്ച ഇരട്ടഹ്രഹരം ലങ്കയെ ഞെട്ടിച്ചു. പാതും നിസങ്കയെ(3) നവേദ് ഉള്‍ ഹഖും മടക്കിയതോടെ ലഹ്ക 5-3ലേക്ക് തകര്‍ന്നു.  

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് 106 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലങ്ക 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി. 38 റണ്‍സെടുത്ത ഭാനുക രജപക്സയാണ് ലങ്കയുടെ ടോപ് സ്കോറര്‍. 75-9ലേക്ക് തകര്‍ന്നടിഞ്ഞ ലങ്കയെ വാലറ്റത്ത് ചമിക കരുണരത്നെ(31) നടത്തിയ പോരാട്ടമാണ് 100 കടത്തിയത്. 17 റണ്‍സെടുത്ത ധനുഷ്ക ഗുണതിലക ആണ് ഇരുവര്‍ക്കും പുറമെ ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റര്‍. അഫ്ഗാനുവേണ്ടി ഫസലുള്ള ഫാറൂഖിയും മൂന്നും മുജീബ് ഉര്‍ റഹ്മാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

തുടക്കം മുതല്‍ തകര്‍ന്നു

ആദ്യ ഓവറില്‍ തന്നെ ലങ്കയെ ഞെട്ടിച്ചാണ് അഫ്ഗാനിസ്ഥാന്‍ തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ കുശാല്‍ മെന്‍ഡിസിനെ(2)ഫാറൂഖി ലങ്കയുടെ തകര്‍ച്ച തുടങ്ങിവെച്ചു. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്കയെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി ഫാറൂഖി ഏല്‍പ്പിച്ച ഇരട്ടഹ്രഹരം ലങ്കയെ ഞെട്ടിച്ചു. പാതും നിസങ്കയെ(3) നവേദ് ഉള്‍ ഹഖും മടക്കിയതോടെ ലഹ്ക 5-3ലേക്ക് തകര്‍ന്നു.

ധനുഷ്ക്ക ഗുണതിലകയും ഭനുക രജപക്സെയും ക്രീസില്‍ ഒത്തുചേര്‍ന്നപ്പോള്‍ ലങ്കക്ക് പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ലങ്കയെ 49ല്‍ എത്തിച്ചെങ്കിലും ഗുണതിലകയെ(17) മടക്കി മുജീബ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വാനിന്ദു ഹസരങ്കയെ(2) കൂടി മുജീബും ക്യാപ്റ്റന്‍ ദസുന്‍ ഷനകയെ(0) മുഹമ്മദ് നബിയും വീഴ്ത്തിയതോടെ ലങ്ക 64-6ലേക്ക് കൂപ്പുകുത്തി.

ഐപിഎല്ലിന് പിന്നാലെ ഐസിസി സംപ്രേഷണവകാശം സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്

ഇതിടിനിടെ തകര്‍ത്തടിച്ച രജപക്സ(29 പന്തില്‍ 38) ലങ്കയെ 100 കടത്തുമെന്ന് കരുതി. ഷനക വീണതിന് പിന്നാലെ രജപക്സ റണ്ണൗട്ടായതോടെ ലങ്കയുടെ പോരാട്ടം കഴിഞ്ഞു. 75-9ലേക്ക് വീണുപോയ ലങ്കയെ അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനത്തിവൂടെ ചമിക കരുണരത്നെ 100 കടത്തി. ദില്‍ഷന്‍ മധുഷനക ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

അഫ്ഗാനുവേണ്ടി ഫസലുളള ഫാറൂഖി 3.4 ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി നാലോവറില്‍ 14 റണ്‍സിനും മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 24 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്