റണ്‍സെടുക്കും മുമ്പെ 2 വിക്കറ്റ് നഷ്ടം, കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്, ശ്രീലങ്കക്കെതിരെ ഭേദപ്പെട്ട സ്കോർ

Published : Sep 13, 2025, 10:03 PM IST
Shamim Hossain

Synopsis

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ബംഗ്ലാദേശിനെ ഞെട്ടിച്ചാണ് ശ്രീലങ്ക തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ തൻസിദ് ഹസന്‍ തമീമിനെ നുവാന്‍ തുഷാര ക്ലീന്‍ ബൗള്‍ഡാക്കി.ത്തില്‍ 139 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് 140 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശിന് സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഷമീം ഹൊസൈന്‍റെയും ജേക്കര്‍ അലിയുടെയും ക്യാപ്റ്റൻ ലിറ്റണ്‍ ദാസിന്‍റെയും ചെറുത്തുനില്‍പ്പിന്‍റെ കരുത്തില്‍ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഷമീം ഹൊസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ജേക്കര്‍ അലി പുറത്താവാതെ 41 റണ്‍സടിച്ചു. ശ്രീലങ്കക്ക് വേണ്ടി വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ബംഗ്ലാദേശിനെ ഞെട്ടിച്ചാണ് ശ്രീലങ്ക തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ തൻസിദ് ഹസന്‍ തമീമിനെ നുവാന്‍ തുഷാര ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് രണ്ടാം ഓവറില്‍ പര്‍വേസ് ഹൊസൈനും മടങ്ങി. ചമീരക്കായിരുന്നു വിക്കറ്റ്. ഇതോടെ 0-2എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിന് സ്കോര്‍ 11ല്‍ നില്‍ത്ത് തൗഹി ദ് ഹൃദോയിയെയും(8) നഷ്ടമായി. പവര്‍ പ്ലേക്ക് പിന്നാലെ മെഹ്ദി ഹസനെ(9) മടക്കി വാനിന്ദു ഹസരങ്ക ബംഗ്ലാദേശിനെ 38-4ലേക്ക് തള്ളിയിട്ട് കൂട്ട തകര്‍ച്ചയിലാക്കി.

സ്കോര്‍ 50 കടന്നതിന് പിന്നാലെ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസും(26 പന്തില്‍ 28) ഹസരങ്കയുടെ സ്പിന്നിന് മുന്നില്‍ വീണു. പിന്നീടായിരുന്നു ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിലെത്തിച്ച ജേക്കര്‍ അലി ഷമീം ഹൊസൈന്‍ കൂട്ടുകെട്ട്. തുടക്കത്തില്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ച ഇവരുവരും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. അവസാന നാലോവറില്‍ 39 റണ്‍സടിച്ച ഇരുവരും പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 61 പന്തില്‍ 86 റണ്‍സടിച്ചു. ശ്രീലങ്കക്കായി നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നുവാന്‍ ചമീരയും നുവാന്‍ തുഷാരയും ഓരോ വിക്കറ്റെടുത്തപ്പോള്‍ ഹസരങ്ക രണ്ട് വിക്കറ്റെടുത്തു. നാലോവറില്‍ 42 റണ്‍സ് വഴങ്ങിയ പതിരാന നിരാശപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും