ഏഷ്യാ കപ്പ്: ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്‍റെ തോല്‍വി മതിമറന്ന് ആഷോഷിച്ച് അഫ്ഗാന്‍

Published : Sep 12, 2022, 04:19 PM IST
ഏഷ്യാ കപ്പ്: ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്‍റെ തോല്‍വി മതിമറന്ന് ആഷോഷിച്ച് അഫ്ഗാന്‍

Synopsis

ഫരീദിന്‍റെ പന്തില്‍ പുറത്തായി ആസിഫ് മടങ്ങുമ്പോള്‍ പുറകെ ചെന്ന് പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് ആസിഫ് ബാറ്റെടുത്ത് അടിക്കാന്‍ ഓങ്ങി. കളിക്കാരും അമ്പയര്‍മാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് അവസാന ഓവറിലെ രണ്ട് അവിശ്വസനീയ സിക്സറില്‍ ജയിച്ചശേഷം പാക്കിസ്ഥാന്‍ താരങ്ങള്‍ ലോകകപ്പ് ജയിച്ച സന്തോഷത്തിലാണ് വിജയം ആഘോഷിച്ചത്.

കാബൂള്‍: ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയോട് തോറ്റത് മതിമറന്ന് ആഘോഷിച്ച് അഫ്ഗാനിസ്ഥാനിലെ ആരാധകര്‍. ഇന്നലെ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ 23 റണ്‍സിന് കീഴടക്കിയാണ് ശ്രീലങ്ക ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്.

കിരീടപ്പോരിന് ഇറങ്ങുമ്പോള്‍ അഫ്ഗാന്‍ ജനതയുടെ മുഴുവന്‍ പിന്തുണയും ശ്രീലങ്കക്കായിരുന്നു. കാരണം സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ കൈയിലെത്തിയ ജയം  അഫ്ഗാന്‍ അവസാന ഓവറില്‍ കൈവിടുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടമായി അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി വാലറ്റക്കാരന്‍ നസീം ഷാ അഫ്ഗാന്‍ പേസര്‍ ഫസലൂള്ള ഫാറൂഖിയെറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും സിക്സിന് പറത്തി അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

അതിന് തൊട്ടുമുമ്പ് പാക് താരം ആസിഫ് അലിയും അഫ്ഗാന്‍ പേസര്‍ ഫദീഗ് അഹമ്മദും തമ്മില്‍ കൈയാങ്കളിയുടെ വക്കത്ത് എത്തിയിരുന്നു. ഫരീദിന്‍റെ പന്തില്‍ പുറത്തായി ആസിഫ് മടങ്ങുമ്പോള്‍ പുറകെ ചെന്ന് പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് ആസിഫ് ബാറ്റെടുത്ത് അടിക്കാന്‍ ഓങ്ങി. കളിക്കാരും അമ്പയര്‍മാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് അവസാന ഓവറിലെ രണ്ട് അവിശ്വസനീയ സിക്സറില്‍ ജയിച്ചശേഷം പാക്കിസ്ഥാന്‍ താരങ്ങള്‍ ലോകകപ്പ് ജയിച്ച സന്തോഷത്തിലാണ് വിജയം ആഘോഷിച്ചത്. മുന്‍ പാക് താരങ്ങള്‍ അഫ്ഗാന്‍ താരങ്ങളുടെ കളിക്കളത്തിലെ പെരുമാറ്റത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് ഫൈനലില്‍ അഫ്ഗാന്‍ ആരാധകരുടെ മുഴുവന്‍ പിന്തുണയും ശ്രീലങ്കക്കായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനോട് മാത്രമായിരുന്നു തോറ്റത്. ചാമ്പ്യന്‍മാരെ തങ്ങള്‍ ഒരുവട്ടമെങ്കിലും തോല്‍പ്പിച്ചുവെന്നും എന്നാല്‍ പാക്കിസ്ഥാന്‍ രണ്ടു തവണയും അടിയറവു് പറഞ്ഞുവെന്നും അഫ്ഗാന്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഭാനുക രജപക്സെയുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ 170 റണ്‍സടിച്ചത്. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 147 റണ്‍സിന് പുറത്തായി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍