ഏഷ്യാ കപ്പ് കിരീടപ്പോരിൽ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും വിധി നി‍ർണയിക്കുക ആ 2 താരങ്ങള്‍

Published : Sep 28, 2025, 09:42 AM ISTUpdated : Sep 28, 2025, 09:43 AM IST
Abhishek Sharma with Haris Rauf and Shaheen Afridi

Synopsis

തുടർച്ചയായ മൂന്ന് അർധസെഞ്ച്വറിയടക്കം 309 റൺസ്. അഭിഷേക് പത്തോവറെങ്കിലും ബാറ്റ് ചെയ്താൽ സ്കോർബോർഡ് പറപറക്കുമെന്നുറപ്പ്.

ദുബായ്: 25 വയസ്സുള്ള രണ്ട് താരങ്ങളായിരിക്കും ഏഷ്യാകപ്പ് ഫൈനലിന്‍റെ ഗതി നിശ്ചയിക്കുക. ഇന്ത്യയുടെ അഭിഷേക് ശർമ്മയും പാകിസ്ഥാന്‍റെ ഷഹീൻ ഷാ അഫ്രീദിയും. ഏഷ്യാകപ്പിലെ അപരാജിത കുതിപ്പിൽ ഇന്ത്യ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അഭിഷേക് ശർമ്മയോട്. നേരിടുന്ന ആദ്യപന്തുതന്നെ അതിർത്തികടത്തുന്ന അഭിഷേക് ഇന്ത്യക്ക് നൽകുന്നത് വെടിക്കെട്ട് തുടക്കം. പവർപ്ലേയിൽ ബൗളർമാരെ ദയാരഹിതമായി തച്ചുതകർക്കുന്ന അഭിഷേകാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ.

തുടർച്ചയായ മൂന്ന് അർധസെഞ്ച്വറിയടക്കം 309 റൺസ്. അഭിഷേക് പത്തോവറെങ്കിലും ബാറ്റ് ചെയ്താൽ സ്കോർബോർഡ് പറപറക്കുമെന്നുറപ്പ്. പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ 31 റൺസെടുത്ത അഭിഷേക് സൂപ്പർ ഫോറിൽ 74 റൺസുമെടുത്തു. ഒമാനെതിരെ 38. ബംഗ്ലാദേശിനെതിരെ 75. ശ്രീലങ്കയ്ക്കെതിരെ 61 എന്നിങ്ങനെയാണ് അഭിഷേകിന്‍റെ മറ്റ് സ്കോറുകൾ.

പാക് പ്രതീക്ഷ അഫ്രീദിയില്‍

പഴയമൂർച്ചയില്ലെങ്കിലും ഷഹീൻ ഷാ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലിലേക്കാവും പാക് ടീം ഉറ്റുനോക്കുക. ടി20യിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറാണ് അഫ്രീദി. 22 വിക്കറ്റുകള്‍ ആദ്യ ഓവറില്‍ അഫ്രീദി എറിഞ്ഞിട്ടുണ്ട്. 2021ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപിച്ചത് ഷഹീന്‍ അഫ്രീദിയുടെ മാരക പന്തുകളുടെ കരുത്തിലായിരുന്നു.

ഷഹീനിൽനിന്ന് പാക് ക്യാന്പ് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതുപോലൊരു ബൗളിംഗ് മികവ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയുടെ വിക്കറ്റ് വീഴ്ത്താൻ അഫ്രീദിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ശ്രീലങ്കയ്ക്കെതിരെയും ബംഗ്ലാദേശിനെതിരെയും മൂന്ന് വിക്കറ്റ് വീതം നേടി ഫോം വീണ്ടെടുത്താണ് അഫ്രീദി ഫൈനലിൽ പന്തെറിയാൻ എത്തുന്നത്. അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലിനെ അഭിഷേകും ഗില്ലും എങ്ങനെ കൈകാര്യം ചെയ്യുന്നതായിരിക്കും ഫൈനലിന്‍റെ ഗതി നിര്‍ണയിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല