'ലോകത്തിലെ ഏറ്റവും മികച്ച സ്പിന്ന‍ര്‍ പാകിസ്ഥാന്‍റെ കൂടെ', ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് കോച്ച്

Published : Sep 12, 2025, 08:31 AM IST
Mike Hesson

Synopsis

ലോക ചാമ്പ്യൻമാരും നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളുമായ ഇന്ത്യയെ നേരിടുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ പാകിസ്ഥാന്‍ തയാറെടുത്തു കഴിഞ്ഞുവെന്ന് മൈക് ഹെസൺ.

ദുബായ്: ഏഷ്യാ കപ്പിൽ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ പരിശീലകന്‍ മൈക് ഹെസൺ. ലോക ചാമ്പ്യൻമാരും നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളുമായ ഇന്ത്യയെ നേരിടുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ പാകിസ്ഥാന്‍ തയാറെടുത്തു കഴിഞ്ഞുവെന്ന് മൈക് ഹെസൺ ഇന്ന് നടക്കുന്ന ഒമാനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിപ്പോള്‍ ആത്മവിശ്വാസത്തിന്‍റെ നെറുകയിലാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അതിന് അവര്‍ക്ക് അവകാശവുമുണ്ട്. കാരണം സമീപകാലത്തെ അവരുടെ മികച്ച പ്രകടനങ്ങള്‍ തന്നെ. പക്ഷെ ഞങ്ങളും ഏറെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ടീമാണ്. എങ്കിലും മുന്നിലുള്ള വലിയ വെല്ലുവിളിയെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ട്. കാരണം, ഞങ്ങളുടെ ബൗളിംഗ് നിര തന്നെ. പ്രത്യേകിച്ച് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറായ മുഹമ്മദ് നവാസ് ഇപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. ഏഷ്യാ കപ്പിനു മുമ്പ് നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക് നേടിയ നവാസ് മികച്ച ഫോമിലുമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറായ മുഹമ്മദ് നവാസ് അടക്കം അഞ്ച് സ്പിന്നര്‍മാരാണ് ഞങ്ങളുടെ ബൗളിംഗ് കരുത്ത്.

നവാസിന് പുറമെ അബ്രാര്‍ അഹമ്മദ്, സൂഫിയാന്‍ മുഖീം, സയ്യീം അയൂബ് എന്നിവരെല്ലാം സ്പിന്നര്‍മാരായി ടീമിലുണ്ട്. സയ്യിം അയൂബ് ഇപ്പോള്‍ മികച്ച ഓള്‍ റൗണ്ടര്‍ കൂടിയാണ്. ഇവര്‍ക്കൊപ്പം ക്യാപ്റ്റൻ സല്‍മാൻ അലി ആഗയും കൂടി ചേരുമ്പോള്‍ ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന് കഴിയുമെന്നും മൈക്ക് ഹെസൺ പറഞ്ഞു. ഷാര്‍ജയില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിച്ച പിന്തുണ ദുബായിയില്‍ പ്രതീക്ഷിക്കാനാവില്ലെന്നും ഹെസൺ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം യുഎഇക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ കുല്‍ദീപ് നാലു വിക്കറ്റെടുത്തിരുന്നെങ്കിലും പന്തിന് കാര്യമായ സ്പിന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ പിച്ചില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെങ്കില്‍ പോലും റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ഏത് സാഹചര്യത്തിലും തിളങ്ങാനാകുമെന്നും മൈക് ഹെസണ്‍ പറഞ്ഞു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഒമാനെ നേരിടുന്ന പാകിസ്ഥാന്‍ ഞായറാഴ്ചയാണ് ഇന്ത്യയെ നേരിടാനിറങ്ങുക. ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റ് വിജയം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂച്ച് ബിഹാർ ട്രോഫി: മാനവ് കൃഷ്ണയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി
'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍