ബംഗളൂരു ടി20; കോലിയും ധോണിയും അടിയോടടി; ഓസീസിന് 191 വിജയലക്ഷ്യം

Published : Feb 27, 2019, 08:47 PM ISTUpdated : Feb 27, 2019, 08:57 PM IST
ബംഗളൂരു ടി20; കോലിയും ധോണിയും അടിയോടടി; ഓസീസിന് 191 വിജയലക്ഷ്യം

Synopsis

ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്ക് 191 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. കെ.എല്‍. രാഹുല്‍ (47),  വിരാട് കോലി (38 പന്തില്‍ 72), എം.എസ്. ധോണി (23 പന്തില്‍ 40) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ബംഗളൂരു: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്ക് 191 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. കെ.എല്‍. രാഹുല്‍ (47),  വിരാട് കോലി (38 പന്തില്‍ 72), എം.എസ്. ധോണി (23 പന്തില്‍ 40) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓസീസിന് വേണ്ടി ബെഹ്രന്‍ഡോര്‍ഫ്, കൗള്‍ട്ടര്‍നൈല്‍, ഡാര്‍സി ഷോര്‍ട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ കെ.എല്‍ രാഹുല്‍- ശിഖര്‍ ധവാന്‍ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. രാഹുല്‍, ധവാന്‍ (24 പന്തില്‍ 14), ഋഷബ് പന്ത് (1) എന്നിവരാണ് മടങ്ങിയത്. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. 

എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന് കോലി- ധോണി സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറ് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ആദ്യകാല ധോണിയെ ഓര്‍മിപ്പിക്കും വിധം അക്രമിച്ച കളിച്ച ധോണി മൂന്ന് വീതം സിക്‌സും ഫോറും നേടി. എന്നാല്‍ ധോണിയെ പാറ്റ് കമ്മിന്‍സ് മടക്കിയയച്ചു. അവസാനങ്ങളില്‍ ദിനേശ് കാര്‍ത്തികും (മൂന്ന് പന്തില്‍ 8) തിളങ്ങിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 190ലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി
തഴയപ്പെട്ടവരുടെ ടീമിലും ഗില്ലിന് ഇടമില്ല, അവഗണിക്കപ്പെട്ടവരുടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് മുന്‍ താരം