കൈവിട്ടു കളിച്ച് വിന്‍ഡീസ്; ആവേശപ്പോരില്‍ ഓസീസിന് ജയം

Published : Oct 05, 2022, 07:10 PM IST
കൈവിട്ടു കളിച്ച് വിന്‍ഡീസ്; ആവേശപ്പോരില്‍ ഓസീസിന് ജയം

Synopsis

അവസാന മൂന്നോവറില്‍ 19 റണ്‍സായിരുന്നു ഓസീസിന് ജയത്തിലേക്ക് വേണ്ടിയിരുന്നത്. അല്‍സാരി ജോസഫ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ ആരോണ്‍ ഫിഞ്ച്(53 പന്തില്‍ 58) പുറത്തായതോടെ ഓസീസിന് നാലു റണ്‍സെ നേടാനായുള്ളു.

ക്വീന്‍സ്‌ലാന്‍ഡ്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. 29 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്ന മാത്യു വെയ്ഡാണ് അവസാനം ഓസീസിനെ വിജയവര കടത്തിയത്.

അവസാന മൂന്നോവറില്‍ 19 റണ്‍സായിരുന്നു ഓസീസിന് ജയത്തിലേക്ക് വേണ്ടിയിരുന്നത്. അല്‍സാരി ജോസഫ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ ആരോണ്‍ ഫിഞ്ച്(53 പന്തില്‍ 58) പുറത്തായതോടെ ഓസീസിന് നാലു റണ്‍സെ നേടാനായുള്ളു. ഒഡീന്‍ സ്മിത്ത് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ പാറ്റ് കമിന്‍സും വീണു. ആ ഓവറിലും നാലു റണ്‍സ് മാത്രമാണ് ഓസീസിന് നേടാനായത്. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 11 റണ്‍സായി.

സെപ്റ്റംബറിലെ ഐസിസി താരമാവാന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും; ചുരുക്കപ്പട്ടികയായി

ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ ഓവറില ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി വെയ്ഡ് തുടങ്ങിയെങ്കിലും അടുത്ത പന്തില്‍ വെയ്ഡിനെ റേയ്മണ്‍ റീഫര്‍ കൈവിട്ടത് കളിയില്‍ നിര്‍ണായകമായി. രണ്ട് റണ്‍സ് ഓടിയെടുത്ത ഓസീസ് ലക്ഷ്യം നാല് പന്തില്‍ അഞ്ചാക്കി. മൂന്നാം പന്തില്‍ സിംഗിളെടുത്ത വെയ്ഡ് സ്ട്രൈക്ക് മിച്ചല്‍ സ്റ്റാര്‍ക്കിന് കൈമാറി. നാലാം പന്തില്‍ സ്റ്റാര്‍ക്ക് നല്‍കിയ ക്യാച്ച് മയേഴ്സ് കൈവിട്ടു. ഇതിനിടെ രണ്ട് റണ്‍സ് ഓടിയെടുത്ത ഓസീസ് ലക്ഷ്യം രണ്ട് പന്തില്‍ രണ്ട് റണ്ണാക്കി. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് ഓസീസ് വിജയവര കടന്നു. ജയത്തോടെ ര്ട് മത്സര പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി കെയ്ല്‍ മയേഴ്സും(36 പന്തില്‍ 39), ഒഡീന്‍ സ്മിത്തും(17 പന്തില്‍ 27) റേയ്മണ്‍ റീഫറും(23 പന്തില്‍ 19) മാത്രമെ ബാറ്റിംഗില്‍ തിളങ്ങിയുള്ളു.  ഓസീസിനായി ഹേസല്‍വുഡ് മൂന്നും സ്റ്റാര്‍ക്ക് കമിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ