
സിഡ്‌നി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ട് ടെസ്റ്റുകള്‍ക്കുള്ള 13 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പാകിസ്ഥാനെതിരായ പരമ്പരയോടെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച ഡേവിഡ് വാര്‍ണര്‍ക്ക് പകരം ബാറ്റിംഗ് ജീനിയസ് സ്റ്റീവ് സ്‌മിത്ത് ഓപ്പണറാവും എന്നാണ് സൂചന. സ്മിത്തിന് സ്ഥാനക്കയറ്റം ലഭിച്ചാല്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങും. ട്രാവിസ് ഹെഡാണ് വൈസ് ക്യാപ്റ്റന്‍.
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ് (വൈസ് ക്യാപ്റ്റന്‍), ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, മാത്യൂ റെന്‍ഷോ, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസീസ് ടെസ്റ്റ് സ്ക്വാഡിലുള്ളത്. വിരമിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം സ്റ്റീവ് സ്മിത്ത് ഓസീസിനായി ഇന്നിംഗ്‌സ് തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാം നമ്പര്‍ ബാറ്ററായി ക്രീസിലെത്തി 111 ഇന്നിംഗ്‌സുകളില്‍ 5966 അടിച്ചുകൂട്ടിയ ശേഷമാണ് സ്‌മിത്ത് സ്ഥാനം മാറുന്നത്. മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരുടെ പോരാട്ടം മറികടന്ന് സ്ക്വാഡിലെത്തിയ മാത്യൂ റെന്‍ഷോയായിരിക്കും മൂന്നാം ഓപ്പണര്‍. റെന്‍ഷോയെ നേരിട്ട് ഓപ്പണറാക്കുന്നതിനെ കുറിച്ച് സെലക്ടര്‍മാര്‍ക്ക് പദ്ധതികളില്ല.
വിന്‍ഡീസിനെതിരെ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പ്ലേയിംഗ് ഇലവനിലെത്തും എന്ന് ചീഫ് സെലക്‌ടര്‍ ജോര്‍ജ് ബെയ്‌ലി വ്യക്തമാക്കിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഗ്രീന്‍, സ്മിത്തിന്‍റെ പതിവ് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങാനാണ് സാധ്യത. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നാലാം നമ്പറില്‍ മികച്ച റെക്കോര്‍ഡ് കാമറൂണ്‍ ഗ്രീനിനുണ്ട്. 2023ലെ ആഷസോടെ ഇലവനില്‍ നിന്ന് പുറത്തായെങ്കിലും മിച്ചല്‍ മാര്‍ഷിനൊപ്പം ഗ്രീന്‍ ഇലവനില്‍ വരും. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ കളി ജനുവരി 17നാണ് ആരംഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!