
മാഞ്ചസ്റ്റര്‍: നാലാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 അംഗ ടീമില്‍ നിന്ന് പീറ്റര്‍ സിഡിലിനെ പുറത്തിരുത്തിയാണ് ഓസീസ് ഇറങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് പകരം കളിക്കുക. ഈ ആഷസില്‍ സ്റ്റാര്‍ക്കിന്റെ ആദ്യ മത്സരമാണിത്. ഇംഗ്ലീഷ് ടീമിനെ ഇന്നലെ പ്രഖാപിച്ചിരുന്നു. ക്രിസ് വോക്‌സിന് പകരം ക്രെയ്ഗ് ഓവര്‍ടോണ്‍ ടീമിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്, മര്‍നസ് ലബുഷാഗ്നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വെയ്ഡ്, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മി്ച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍.
ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ജോ ഡെന്‍ലി, ജോ റൂട്ട് (ക്യാപ്റ്റന്‍), ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ലര്‍, ക്രെയ്ഗ് ഓവര്‍ടോണ്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!