വിരമിക്കല്‍ മത്സരം കളിച്ച ഉസ്മാൻ ഖവാജയ്ക്കായി ഷാംപെയ്ൻ ആഘോഷം ഒഴിവാക്കി ഓസ്ട്രേലിയ

Published : Jan 09, 2026, 10:08 AM IST
Australia With Ashes

Synopsis

സാധാരണഗതിയില്‍ ഓസ്ട്രേലിയന്‍ ടീം വിജയം ആഘോഷിക്കാനായി ഷാംപെയ്ൻ പൊട്ടിക്കുമ്പോള്‍ വേദിയില്‍ കയറാതെ മാറി നില്‍ക്കുകയാണ് ഖവാജ ചെയ്യാറുള്ളത്.

സിഡ്നി: ടെസ്റ്റ് കരിയറിലെ അവസാന മത്സരം കളിച്ച ഉസ്മാൻ ഖവാജയ്ക്കായി ആഷസ് വിജയം ആഘോഷിക്കാൻ ഷാംപെയ്ൻ ആഘോഷം ഒഴിവാക്കി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. ഖവാജയെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാനാണ് ഓസീസ് ടീം പതിവ് ഷാംപെയ്ൻ ആഘോഷം വേണ്ടെന്ന് തീരുമാനിച്ചത്. പാകിസ്താൻ വംശജനും ഇസ്ലാം മതവിശ്വാസിയുമായ ഖവാജ മദ്യം ഉൾപ്പെടുന്ന ആഘോഷങ്ങളിലൊന്നും പങ്കെടുക്കാറില്ല.

2022ലെ ആഷസ് വിജയാഘോഷത്തിനിടെ ഖവാജയുടെ ദേഹത്ത് ഷാംപെയ്ൻ വീഴാതിരിക്കാൻ പാറ്റ് കമ്മിൻസ് ശ്രമിക്കുന്ന വീഡിയോ ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു. ഷാംപെയ്ൻ കുപ്പികള്‍ മാറ്റിവെച്ചശേഷം ഖവായെയയും ടീമിനൊപ്പം വിജയം ആഘോഷിക്കാന്‍ കമിന്‍സ് ക്ഷണിക്കുന്നതായിരുന്നു ഈ വീഡിയോ. 

സാധാരണഗതിയില്‍ ഓസ്ട്രേലിയന്‍ ടീം വിജയം ആഘോഷിക്കാനായി ഷാംപെയ്ൻ പൊട്ടിക്കുമ്പോള്‍ വേദിയില്‍ കയറാതെ മാറി നില്‍ക്കുകയാണ് ഖവാജ ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ വിജയം ആഘോഷിച്ചപ്പോള്‍ ഖവാജയോടുള്ള ആദരസൂചകമായി ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഷാംപെയ്ൻ കുപ്പികൾ പൊട്ടിച്ചില്ല. ഇതോടെ ഖവാജ ടീമിലെ മറ്റ് അംഗങ്ങൾക്കൊപ്പം വേദിയിലേക്ക് കയറി ട്രോഫിയുമായി വിജയം ആഘോഷിക്കുകയും ചെയ്തു.

 

88 ടെസ്റ്റിൽ 6,229 റൺസെടുത്ത ഖവാജ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ പതിനഞ്ചാമത്തെ താരമാണ്. 39കാരനായ ഖവാജയുടെ അരങ്ങേറ്റവും വിരമിക്കലും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. 2011 സിഡ്നിയില്‍ ഇംഗ്ലണ്ട് തന്നെയായിരുന്നു അരങ്ങേറ്റ മത്സരത്തിലും ഖവാജയുടെ എതിരാളികള്‍. വിടവാങ്ങൽ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 17ഉം രണ്ടാം ഇന്നിംഗ്സില്‍ ആറും റണ്‍സെടുത്ത് ഖവാജ പുറത്തായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഖവാജക്കായി ഇംഗ്ലണ്ട് താരങ്ങള്‍ ആദരസൂചകമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ക്രീസിലേക്ക് വരവേറ്റത്. ആഷസില്‍ ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്താണ് ഓശ്ട്രേലിയ തുടര്‍ച്ചയായ അഞ്ചാം ആഷസ് വിജയം ആഘോഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം, ആദ്യ മത്സരത്തില്‍ മുംബൈയും ആര്‍സിബിയും നേര്‍ക്കുനേര്‍
അണ്ടർ15 വനിതാ ഏകദിന ടൂർണമെന്‍റിൽ ചണ്ഡീഗഢിനെ തകര്‍ത്ത് കേരളം, ജയം 63 റണ്‍സിന്