കോലിയെ മറികടന്ന് ബാബര്‍ അസം

Published : Oct 01, 2019, 10:51 AM ISTUpdated : Oct 01, 2019, 10:58 AM IST
കോലിയെ മറികടന്ന് ബാബര്‍ അസം

Synopsis

ശ്രീലങ്കയ്ക്കെതിരായ രണ്ടാമത്തെ ഏകദിനത്തില്‍ 115 റണ്‍സാണ് ബാബര്‍ അസം നേടിയത്.   

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് പാക്ക് താരം ബാബര്‍ അസം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് ബാബര്‍ അസം. ശ്രീലങ്കയ്ക്കെതിരായ രണ്ടാമത്തെ ഏകദിനത്തില്‍ 115 റണ്‍സ് നേടിയാണ് ബാബര്‍ അസം ഈ നേട്ടം സ്വന്തമാക്കിയത്. 

71 ഇന്നിംഗ്സില്‍ നിന്നും ബാബര്‍ 11 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ 82 ഇന്നിംഗ്സുകളില്‍ നിന്നാണ് 11 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്.  നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് കോലി. 64 ഇന്നിംഗ്സുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് പട്ടികയില്‍ ഒന്നാമത്.  65 ഇന്നിംഗുകളില്‍ നിന്നും 11  സെഞ്ചുറികള്‍ നേടിയ ക്വിന്റൺ ഡി കോക്ക് ആണ് പട്ടികയിലെ രണ്ടാമത്തെ താരം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്