ഇന്ത്യക്ക് കനത്ത തിരിച്ചടി, റിഷഭ് പന്തിന്‍റെ പരിക്കില്‍ നിര്‍ണായക അപ്ഡേറ്റുമായി ബിസിസിഐ

Published : Jul 11, 2025, 08:58 PM IST
Rishabh Pant

Synopsis

2018ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ റിഷഭ് പന്ത് ആകട്ടെ കരിയറില്‍ ഇതുവരെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിച്ചിട്ടില്ല.

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം വിക്കറ്റ് കീപ്പിംഗിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കാര്യത്തില്‍ നിര്‍ണായക അപ്ഡേറ്റുമായി ബിസിസിഐ. ഇടതുചൂണ്ടുവിലരിനേറ്റ പരിക്കില്‍ നിന്ന് റിഷഭ് പന്ത് ഇപ്പോഴും മുക്തനായിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് റിഷഭ് പന്തുള്ളതെന്നും രണ്ടാം ദിവസത്തെ കളി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ബിസിസിഐ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. റിഷഭ് പന്തിന് പകരം ധ്രുവ് ജുറെല്‍ തന്നെയായിരിക്കും രണ്ടാം ദിനവും വിക്കറ്റ് കീപ്പറാവുകയെന്നും ബിസിസിഐ എക്സ് പോസ്റ്റില്‍ പറഞ്ഞു.

എന്നാല്‍ റിഷഭ് പന്ത് ബാറ്റിംഗിനിറങ്ങുമോ എന്ന കാര്യം ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റിഷഭ് പന്ത് ടീമിലുണ്ടായിട്ടും ഇതാദ്യമായാണ് ജുറെല്‍ വിക്കറ്റ് കീപ്പറായി ഇറങ്ങുന്നത്. പരിക്കില്‍ നിന്ന് മുക്തനായി റിഷഭ് പന്ത് തിരിച്ചെത്തിയശേഷം ഒരേയൊരു ടെസ്റ്റില്‍ മാത്രമാണ് ധ്രുവ് ജുറെലിന് അവസരം ലഭിച്ചത്.

ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ സ്പെഷലിസ്റ്റ് ബാറ്ററായിട്ടായിരുന്നു ജുറെല്‍ കളിച്ചത്. എന്നാല്‍ 2018ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ റിഷഭ് പന്ത് ആകട്ടെ കരിയറില്‍ ഇതുവരെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിച്ചിട്ടില്ല. പ്ലേയിംഗ് ഇലവനിലുള്ളപ്പോഴെല്ലാം വിക്കറ്റ് കീപ്പറായിട്ടുള്ള റിഷഭ് പന്ത് ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്. ലോര്‍ഡ്സ് ടെസ്റ്റിന്‍റെ ആദ്യ ദിനം ജസ്പ്രീത് ബുമ്രയുടെ പന്ത് ഡൈവ് ചെയ്ത് കൈയിലൊതുക്കാന്‍ ശ്രമിക്കുമ്പോഴാണ് റിഷഭ് പന്തിന്‍റെ ഇടതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്.

വിക്കറ്റ് കീപ്പറെന്നതിലുപരി റിഷഭ് പന്തിലെ ബാറ്ററെ നഷ്ടമാകുന്നതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ റിഷഭ് പന്ത് രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. റിഷഭ് പന്ത് ബാറ്റ് ചെയ്യാനിറങ്ങിയില്ലെങ്കില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും
'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്