'ഇഷാനും വൈഭവുമെല്ലാം ഞങ്ങളുടെ അഭിമാനം', ബിഹാറിനും സ്വന്തമായി ഒരു ഐപിഎൽ ടീം വേമെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ

Published : May 22, 2026, 12:55 PM IST
Vaibhav Sooryavanshi

Synopsis

ബിഹാറിൽ നിന്ന് ഉയർന്നു വന്ന പ്രമുഖ താരങ്ങളായ ഇഷാന്‍ കിഷന്‍റെയും വൈഭവ് സൂര്യവംശിയുടെയും നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അഗര്‍വാളിന്‍റെ പോസ്റ്റ്.

പട്ന: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബിഹാറിന് സ്വന്തമായി ഒരു ടീം വേണമെന്ന ആവശ്യവുമായി പ്രമുഖ വ്യവസായിയും വേദാന്ത റിസോഴ്‌സസ് ചെയർമാനുമായ അനിൽ അഗർവാൾ. ബിഹാറിൽ നിരവധി ക്രിക്കറ്റ് പ്രതിഭകളുണ്ടെന്നും ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരെപ്പോലെ ബിഹാറിനും സ്വന്തമായി ഒരു ക്രിക്കറ്റ് സംസ്കാരം അർഹിക്കുന്നുണ്ടെന്നും എക്സിൽ അഗര്‍വാള്‍ പറഞ്ഞു.

ബിഹാറിൽ നിന്ന് ഉയർന്നു വന്ന ഇഷാന്‍ കിഷന്‍റെയും വൈഭവ് സൂര്യവംശിയുടെയും നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അഗര്‍വാളിന്‍റെ പോസ്റ്റ്. ചെന്നൈ സൂപ്പർ കിങ്‌സിനെയും മുംബൈ ഇന്ത്യൻസിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും പോലെ ബിഹാറിനും സ്വന്തമായി ഒരു ഐപിഎൽ ടീം അർഹതപ്പെട്ടതാണെന്ന് നിങ്ങൾ കരുതുന്നില്ലേ? ബിഹാർ രാജ്യത്തിന് മികച്ച നിരവധി ക്രിക്കറ്റ് താരങ്ങളെ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഒരു കാര്യം എന്നെ എപ്പോഴും അലട്ടുന്നു; ക്രിക്കറ്റിൽ നമ്മൾ അർഹിക്കുന്ന അംഗീകാരം എന്തുകൊണ്ടാണ് ഇതുവരെ നമ്മുടെ ബിഹാറിന് ലഭിക്കാത്തത്?" - അനിൽ അഗർവാൾ കുറിച്ചു.

ബിഹാറിൽ നിന്നുള്ള താരങ്ങൾ ഇതിനകം തന്നെ ലോക ക്രിക്കറ്റിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അനിൽ അഗർവാൾ ചൂണ്ടിക്കാട്ടി. പട്നയിൽ ജനിച്ച ഇഷാൻ കിഷനും സമസ്തിപൂരിൽ നിന്നുള്ള വൈഭവ് സൂര്യവംശിയും ഗോപാൽഗഞ്ചിൽ നിന്നുള്ള സാഖിബ് ഹുസൈനുമെല്ലാം ഇത്തവണ ഐപിഎല്ലില്‍ ബിഹാറിന്‍റെ പ്രതിനിധികളാണ്. ബിഹാറിലെ യുവ കായികതാരങ്ങൾക്ക് കരിയർ വളർത്താൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടി വരുന്ന സാഹചര്യം മാറണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അഗർവാൾ വ്യക്തമാക്കി.

 

ബിഹാറിലെ യുവാക്കൾക്ക് എല്ലാ മേഖലകളിലും തിളങ്ങാൻ പൂർണ്ണമായ അവസരങ്ങൾ ലഭിക്കണമെന്നതും, നമ്മുടെ കളിക്കാർക്ക് ബിഹാറിൽ തന്നെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും പിന്തുണയും ഉറപ്പാക്കണമെന്നതും എന്‍റെ എപ്പോഴത്തെയും വലിയ സ്വപ്നമാണ്. നമ്മുടെ കുട്ടികൾക്ക് കൃത്യമായ പ്രചോദനവും സൗകര്യങ്ങളും ലഭിച്ചാൽ ബിഹാറിൽ നിന്ന് ഉയർന്നുവരുന്ന ടീം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി മാറുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്," അഗര്‍വാള്‍ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്വാളിഫയറില്‍ ഗുജറാത്തിനൊപ്പം ആര് കയറും, ആർസിബിയോ ഹൈദരാബാദോ എന്ന് ഇന്നറിയാം; രാജസ്ഥാന് തിരിച്ചടി
റിസ്‌വാൻ പുറത്ത്, ബാബർ അസം തിരിച്ചെത്തി, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ