ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-പാക് പോരാട്ടത്തിൽ കൂടുതൽ റൺസും വിക്കറ്റും നേടുന്ന താരങ്ങളുടെ പേരുമായി യുവി

Published : Feb 17, 2025, 11:51 AM IST
 ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-പാക് പോരാട്ടത്തിൽ കൂടുതൽ റൺസും വിക്കറ്റും നേടുന്ന താരങ്ങളുടെ പേരുമായി യുവി

Synopsis

ന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെയും വിക്കറ്റെടുക്കുന്ന ബൗളറെയും തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗും പാക് താരം ഷാഹിദ് അഫ്രീദിയും

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്ക് മറ്റന്നാള്‍ തുടക്കമാകാനിരിക്കെ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പാകിസ്ഥാനെ നേരിടും മുമ്പ് 20ന് ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടുന്നുണ്ട്. ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍.

ഇതിനിടെ ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെയും വിക്കറ്റെടുക്കുന്ന ബൗളറെയും തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗും പാക് താരം ഷാഹിദ് അഫ്രീദിയും. യുവരാജിന്‍റെ അഭിപ്രായത്തില്‍ ഇന്ത്യ-പാക് പോരാട്ടത്തിലെ ടോപ് സ്കോറര്‍ ശുഭ്മാന്‍ ഗില്ലായിരിക്കും. എന്നാല്‍ ഷഹീന്‍ അഫ്രീദി ടോപ് സ്കോററായി തെരഞ്ഞെടുത്തത് പാക് മുന്‍ നായകന്‍ ബാബർ അസമിനെയാണ്. ടെലിവിഷന്‍ ടോക് ഷോയിലായിരുന്നു ഇരുവരുടെയും പ്രവചനങ്ങള്‍.

രഞ്ജി ട്രോഫി സെമി: ഗുജറാത്തിനെതിരെ കരുതലോടെ തുടങ്ങി കേരളം, മുംബൈക്കെതിരെ വിദര്‍ഭക്ക് ബാറ്റിംഗ്

 

സമീപകാലത്ത് മോശം ഫോമിലുള്ള ബാബറിന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലും തിളങ്ങാനായിരുന്നില്ല. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ടോപ് സ്കോററായ ശുഭ്മാന്‍ ഗില്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ത്യ-പാക് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ മുഹമ്മദ് ഷമിയായിരിക്കുമെന്ന് യുവരാജ് പറഞ്ഞു. അതേസമയം ഷഹീന്‍ അഫ്രീദിയുടെ പേരാണ് ഷാഹിദ് അഫ്രീദി തെരഞ്ഞെടുത്തത്. ടോക് ഷോയില്‍ പങ്കെടുത്ത മുന്‍ പാക് നായകന്‍ ഇസ്മാം ഉള്‍ ഹഖ് ടോപ് സ്കോററായി തെരഞ്ഞെടുത്തതും ബാബര്‍ അസമിനെയാണെങ്കിലും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറായി തെരഞ്ഞെടുത്തത് പേസര്‍ ഹാരിസ് റൗഫിനെയാണ്.

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ പതാക ഒഴിവാക്കി പാകിസ്ഥാൻ, സ്റ്റേ‍ഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല; വിവാദം

മത്സരത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന താരം ആരായിരിക്കുമെന്ന ചോദ്യത്തിന് യുവരാജ് സിംഗ് ഹാര്‍ദ്ദിക് പാണ്ഡ്യയെ തെരഞ്ഞെടുത്തപ്പോള്‍ അഫ്രീദി മുഹമ്മദ് റിസ്‌വാനെയും ഇന്‍സ്മാമം ഫഖര്‍ സമനെയുമാണ് തെരഞ്ഞെടുത്തത്. അതേസമയം, ഇന്ത്യ-പാക് പോരാട്ടത്തില്‍ ആര്‍ക്കാവും ആധിപത്യമെന്ന ചോദ്യത്തിന് ദുബായിലെ സാഹചര്യങ്ങളില്‍ പാകിസ്ഥാനാണ് മുന്‍തൂക്കമെന്നായിരുന്നു യുവരാജിന്‍റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സ് വീണത് ക്യാമറാമാന്റെ ദേഹത്ത്; ഇന്നിംഗ്‌സിന് ശേഷം നേരിട്ട് കണ്ട് താരം
ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച