നിര്‍ണായക പോരില്‍ പൂജാരക്ക് അടിതെറ്റി, റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ സസെക്സിന് സെമിയില്‍ തോല്‍വി

Published : Aug 30, 2022, 11:16 PM IST
നിര്‍ണായക പോരില്‍ പൂജാരക്ക് അടിതെറ്റി, റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ സസെക്സിന് സെമിയില്‍ തോല്‍വി

Synopsis

ലങ്കാഷെയറിനെതിരെ 320 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സസെക്സിനായി നാലാമനായി ക്രീസിലെത്തിയ പൂജാരക്ക് 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 31 പന്തില്‍ 10 റണ്‍സെടുത്ത പൂജാര ബ്ലാഡേഴ്സന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയായിരുന്നു.

 ലണ്ടന്‍: കൗണ്ടി ക്രിക്കറ്റിലെയും റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യന്‍ഷിപ്പിലെയും മിന്നുന്ന ഫോം നിര്‍ണായക മത്സരത്തില്‍ പുറത്തെടുക്കാനാവാതെ സസെക്സ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര. റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ലങ്കാഷെയറിനെതിരെ 320 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സസെക്സിനായി നാലാമനായി ക്രീസിലെത്തിയ പൂജാരക്ക് 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 31 പന്തില്‍ 10 റണ്‍സെടുത്ത പൂജാര ബ്ലാഡേഴ്സന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയായിരുന്നു. 320 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സസെക്സ് 46.3 ഓവറില്‍ 254 റണ്‍സിന് പുറത്തായി. 65 റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ ജയവുമായി ലങ്കാഷെയര്‍ ഫൈനലിലെത്തി. സ്കോര്‍ ലങ്കാഷെയര്‍ 50 ഓവറില്‍ 319-8, സസെക്സ് 46.3 ഓവറില്‍ 254ന് ഓള്‍ ഔട്ട്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കാഷെയര്‍ ഡെയ്ന്‍ വിലാസിന്‍റെ(99 പന്തില്‍ 121)സെഞ്ചുറിയുടെയും ലാവെല്ലെ(50), ഡാനി ലാംബ്(57) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില് 319 റണ്‍സടിച്ചത്.  
മറുപടി ബാറ്റിംഗില്‍ മികച്ച ഫോമിലുള്ള ടോം അസ്‌ലോ‌പ്പിനെ(25) തുടക്കത്തിലെ നഷ്ടമായെങ്കിലം അലിസ്റ്റര്‍ ഓര്‍(65 പന്തില്‍ 71)ടോം ഹെയ്ന്‍സ്(49) കൂട്ടുകെട്ട് സസെക്സിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഓര്‍ പുറത്തായശേഷം ക്രീസിലെത്തിയ പൂജാരക്ക് മുന്‍ മത്സരങ്ങളിലെ മിന്നുന്ന പ്രകടനം ആവര്‍ത്തിക്കാനായില്ല.ടോം ക്ലാര്‍ക്ക്(31), ഡെല്‍റെ റോവ്ലിന്‍സ്(23) എന്നിവര്‍ പൊരുതി നോക്കിയെങ്കിലലും ലക്ഷ്യത്തിലെത്താനായില്ല,

ലങ്കാഷെയറിനായി ലിയാം ഹര്‍ട്ട് മൂന്നും ജോര്‍ജ് ബാള്‍ഡേഴ്സണ്‍, ഡാനി ലാംബ്, വില്‍ വില്യംസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഇംഗ്ലണ്ടില്‍ സ്വപ്നതുല്യം പൂജാരയുടെ ബാറ്റിംഗ്

റോയല്‍ ലണ്ടന്‍ കപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ 9(16),63 (71), 14* (7), 107 (79), 174 (131), 49* (68), 66 (66), 132 (90) 10(31)എന്നിങ്ങനെയായിരുന്നു പൂജാരയുടെ പ്രകടനം. ടൂര്‍ണമെന്‍റില്‍ ഒമ്പത് മത്സരങ്ങളില്‍ 102.33 ശരാശരിയില്‍ 116.29 പ്രഹരശേഷിയില്‍ 624 റണ്‍സടിച്ച പൂജാര ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരനുമായി.

നേരത്തെ, കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും പൂജാര സസെക്സിനായി തിളങ്ങിയിരുന്നു. 13 ഇന്നിംഗ്സില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം അഞ്ച് സെഞ്ചുറിയോടെ 109.40 ശരാശരിയില്‍ 1094 റണ്‍സാണ് പൂജാര നേടിയത്.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര