ഹര്‍മന്‍പ്രീതും ഷഫാലിയും തിളങ്ങി, ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

Published : Jul 29, 2022, 05:20 PM ISTUpdated : Jul 29, 2022, 05:21 PM IST
ഹര്‍മന്‍പ്രീതും ഷഫാലിയും തിളങ്ങി, ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

Synopsis

ടോസിലെ ഭാഗ്യം ഇന്ത്യക്ക് ബാറ്റിംഗിലുണ്ടായില്ല. ഷെഫാലിയ കാഴ്ചക്കാരിയാക്കി തുടക്കത്തില്‍ തകര്‍ത്തടിച്ചത് സ്മൃതി മന്ഥാനയായിരുന്നു. 3.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 25ല്‍ എത്തിയപ്പോള്‍ അതില്‍ 24ഉം സ്മൃതിയുടെ ബാറ്റില്‍ നിന്നായിരുന്നു.

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി.

ടോസിലെ ഭാഗ്യം ഇന്ത്യക്ക് ബാറ്റിംഗിലുണ്ടായില്ല. ഷെഫാലിയ കാഴ്ചക്കാരിയാക്കി തുടക്കത്തില്‍ തകര്‍ത്തടിച്ചത് സ്മൃതി മന്ഥാനയായിരുന്നു. 3.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 25ല്‍ എത്തിയപ്പോള്‍ അതില്‍ 24ഉം സ്മൃതിയുടെ ബാറ്റില്‍ നിന്നായിരുന്നു. തകര്‍ത്തടിച്ച സ്മൃതിയെ ഡാറിക് ബ്രൗണ്‍ മടക്കി. പിന്നാലെ ഷഫാലി ആക്രമണം ഏറ്റെടുത്തെങ്കിലും വണ്‍ ഡൗണായി എത്തിയ യാസ്തിക ഭാട്ടിയ(8) റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും ഷഫാലിയും ക്രീസില്‍ ഒരുമിച്ചതോടെ ഇന്ത്യ കുതിച്ചു.

ഹര്‍മന്‍പ്രീതിനെ കാഴ്ചക്കാരിയാക്കി ഷഫാലിയാണ് ആക്രമിച്ചു കളിച്ചത്. സ്കോര്‍ 93ല്‍ നില്‍ക്കെ അര്‍ധസെഞ്ചുറിക്കരികില്‍ ഷഫാലി(33 പന്തില്‍ 48) മടങ്ങി. പിന്നീടെത്തിയവര്‍ക്കാര്‍ക്കും ഹര്‍മന്‍പ്രീതിന് പിന്തുണ നല്‍കാനായില്ല. ജെമീമ റോഡ്രിഗസ്(11), ദീപ്തി ശര്‍മ(1), ഹര്‍ലീന്‍ ഡിയോള്‍(7) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഒറ്റക്ക് പൊരുതി ഹര്‍മന്‍പ്രീതാണ്(34 പന്തില്‍ 52) ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ സമ്മോനിച്ചത്.

ഇരുപതാം ഓവറിലെ അഞ്ചാം പന്തിലാണ് ഹര്‍മന്‍പ്രീത് പുറത്തായത്. രാധാ യാദവ് രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ അവസാന നാലോവറില്‍ ഇന്ത്യക്ക് 35 റണ്‍സെ നേടാനായുള്ളു. ഓസീസിനായി ജൊനാസന്‍ നാലോവറില്‍ 22 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഷട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും