ഇതിഹാസങ്ങൾക്കെല്ലാം പിഴച്ചു, ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുടെ ഫലം കൃത്യമായി പ്രവചിച്ചത് ഒരേയൊരു ഇന്ത്യൻ താരം

Published : Aug 04, 2025, 06:48 PM ISTUpdated : Aug 04, 2025, 08:35 PM IST
Siraj

Synopsis

മുന്‍ നായകൻമാരായ അലിസ്റ്റര്‍ കുക്കും മൈക്കല്‍ വോണും ഇംഗ്ലണ്ട് 3-1ന് പരമ്പര ജയിക്കുമെന്ന് പ്രവചിച്ചു. ഇന്ന് ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില്‍ മൂന്ന് പേരുടെയും പ്രവചനം യാഥാര്‍ത്ഥ്യമാകുമായിരുന്നു.

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റിലെ അവസാന ദിനം ഇരു ടീമും ഗ്രൗണ്ടിലിറങ്ങുമ്പോള്‍ പരമ്പര ആര് നേടുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇംഗ്ലണ്ട് ആണ് ജയിക്കുന്നതെങ്കില്‍ 3-1ന് പരമ്പര നേടും. മറിച്ച് ഇന്ത്യ ജയിച്ചാല്‍ പരമ്പര 2-2ന് സമനിലായവുമെന്നതായിരുന്നു സ്ഥിതി. ജയത്തിലേക്ക് 35 റണ്‍സ് മാത്രം മതിയായിരുന്ന ഇംഗ്ലണ്ടിന് നാലു വിക്കറ്റുകളും കൈവശമുണ്ടായിരുന്നു. എന്നാല്‍ ആറ് റണ്‍സകലെ ഇംഗ്ലണ്ടിന്‍റെ അവസാന ബാറ്ററെയും കൂടാരം കയറ്റി ഇന്ത്യ അഞ്ച് മത്സര പരമ്പര സമനിലയാക്കിയപ്പോള്‍ ആദ്യ ടെസ്റ്റ് തുടങ്ങും മുമ്പെ പരമ്പരയുടെ ഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ ഇന്ത്യൻ മുന്‍ താരം ദിനേശ് കാര്‍ത്തിക്. കമന്‍റേറ്ററായി ഇംഗ്ലണ്ടിലുള്ള കാര്‍ത്തിക് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 2-2 സമനിലയാവുമെന്നായിരുന്നു ആദ്യമേ പ്രവചിച്ചത്.

ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈൻ പ്രവചിച്ചത് 3-1ന് ഇംഗ്ലണ്ട് പരമ്പര നേടുമെന്നായിരുന്നു. മുന്‍ നായകൻമാരായ അലിസ്റ്റര്‍ കുക്കും മൈക്കല്‍ വോണും ഇംഗ്ലണ്ട് 3-1ന് പരമ്പര ജയിക്കുമെന്ന് പ്രവചിച്ചു. ഇന്ന് ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില്‍ മൂന്ന് പേരുടെയും പ്രവചനം യാഥാര്‍ത്ഥ്യമാകുമായിരുന്നു.

 

ഇംഗ്ലണ്ട് താരമായ ജോസ് ബട്‌ലറും മുന്‍ താരം ഗ്രെയിം സ്വാനും 4-1ന് ഇംഗ്ലണ്ട് പരമ്പര ജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിനിന്‍റെയും മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെയും പ്രവചനം 3-2ന് ഇംഗ്ലണ്ട് ജയിക്കുമെന്നായിരുന്നു. മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡാകട്ടെ ഒരു പടി കൂടി കടന്ന് 4-0ന് ഇംഗ്ലണ്ട് പരമ്പര ജയിക്കുമെന്നാണ് പ്രവചിച്ചത്.

ഇന്ത്യ പരമ്പര ജയിക്കുമെന്ന് പ്രവചിച്ചത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കായിരുന്നു. 3-2ന് ഇന്ത്യ പരമ്പര നേടുമെന്നായിരുന്നു ക്ലാര്‍ക്കിന്‍റെ പ്രവചനം. പരമ്പര സമനിലയായെങ്കിലും ഈ പ്രവചനങ്ങള്‍ക്കെല്ലാം സാധ്യതയുള്ള മത്സരങ്ങളായിരുന്നു കടുത്ത പോരാട്ടം കണ്ട അഞ്ച് മത്സര പരമ്പരയില്‍ കണ്ടത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളും അഞ്ചാം ദിനത്തിലേക്കും നാലു ടെസ്റ്റുകളും അവസാന സെഷനിലേക്കും നീണ്ടുവെന്നത് തന്നെ പരമ്പരയിലെ മത്സരച്ചൂടിന് ഉദാഹരണമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ