നാലാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ 2 ദിവസം മുമ്പെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; 8 വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തി ലിയാം ഡോസണ്‍

Published : Jul 22, 2025, 09:58 AM IST
England captain Ben Stokes with his team (Photo: @englandcricket/X)

Synopsis

2017ൽ നോട്ടിംഗ്ഹാമില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് സ്പിന്നര്‍ ലിയാം ഡോസണ്‍ അവസാനമായി ഇംഗ്ലണ്ട് കുപ്പായത്തില്‍ കളിച്ചത്.

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. എട്ട് വര്‍ഷത്തിനുശേഷം സ്പിന്നര്‍ ലിയാം ഡോസൺ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ലോര്‍ഡ്സ് ടെസ്റ്റില്‍ കളിച്ച ഷൊയ്ബ് ബഷീര്‍ പരിക്കുമൂലം പുറത്തായി. ആദ്യ മൂന്ന് ടെസ്റ്റിലേതിന് സമാനമായി മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമെന് ന കോംബിനേഷന്‍ തന്നെയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റിലും ഇംഗ്ലണ്ട് പരീക്ഷിക്കുന്നത്. ഓള്‍ റൗണ്ടര്‍ കൂടിയായ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിലും ജോ റൂട്ടിന്‍റെ പാര്‍ട് ടൈം സ്പിന്നിലുമാണ് ഇംഗ്ലണ്ടിന്‍റെ മറ്റു ബൗളിംഗ് സാധ്യതകള്‍.

2017ൽ നോട്ടിംഗ്ഹാമില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് സ്പിന്നര്‍ ലിയാം ഡോസണ്‍ അവസാനമായി ഇംഗ്ലണ്ട് കുപ്പായത്തില്‍ കളിച്ചത്. 2016ലെ ഇന്ത്യൻ പര്യടനത്തിലായിരുന്നു ഡോസണ്‍ ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ അരങ്ങേറിയത്. കരിയറില്‍ ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിച്ച ഡോസണ്‍ ഏഴ് വിക്കറ്റുകളാണ് ആകെ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 212 മത്സരങ്ങളില്‍ 10731 റണ്‍സും 371 വിക്കറ്റുകളാണ് ഡോസന്‍റെ പേരിലുള്ളത്.

മികച്ച ബാറ്റര്‍ കൂടിയായ ഡോസന്‍റെ വരവ് ഇംഗ്ലണ്ട് ബാറ്റിംഗിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. ഡോസൺ കൂടി പ്ലേയിംഗ് ഇലവനില്‍ എത്തിയതോടെ ഇംഗ്ലണ്ടിന് 11ാം നമ്പറില്‍ വരെ ബാറ്റ് ചെയ്യാന്‍ കഴിയുന്നവരായി. അഞ്ച് മത്സര പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ ജയിച്ച ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം.

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍
'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും