ഇന്ത്യക്കെതിരെ 234 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം; റൂട്ട്-ബ്രൂക്ക് സഖ്യം ക്രീസില്‍

Published : Jul 16, 2026, 10:22 PM IST
Jasprit Bumrah

Synopsis

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ 234 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. നേരത്തെ, ശ്രേയസ് അയ്യരുടെയും (66) വിരാട് കോലിയുടെയും (65) അർധസെഞ്ചുറികളുടെ മികവിൽ ഇന്ത്യ 44 ഓവറിൽ 233 റൺസിന് പുറത്തായിരുന്നു.

കാര്‍ഡിഫ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ 234 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. കാര്‍ഡിഫ്, സോഫിയ ഗാര്‍ഡന്‍സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ രണ്ടിന് 39 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ട് (14), ഹാരി ബ്രൂക്ക് (15) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (0), ജേക്കബ് ബേഥല്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ് എന്നിവര്‍ക്കായിരുന്നു വിക്കറ്റുകള്‍. രണ്ട് ക്യാച്ചുകളുമെടുത്ത്ത് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 44 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സണ്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. സാകിബ് മഹ്മൂദിന് രണ്ട് വിക്കറ്റുണ്ട്. ശ്രേയസ് അയ്യര്‍ (66), വിരാട് കോലി (65) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (31) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ 44 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഗില്‍ മടങ്ങിയത്. ഗസ് അറ്റ്കിന്‍സണിന്റെ പന്തില്‍ ബെന്‍ ഡക്കറ്റിന് ക്യാച്ച് നല്‍കുകയായിരുന്നു ഗില്‍. ആറ് ബൗണ്ടറികള്‍ ഉള്‍പ്പടെുന്നതായിരുന്നു ഇന്നിംഗ്‌സ്.

തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന രോഹിത് - കോലി സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 18-ാം ഓവറില്‍ രോഹിത്തിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. റണ്‍സ് കണ്ടെത്തിയ മുന്‍ ക്യാപ്റ്റന്‍ വില്‍ ജാക്ക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി. തുടര്‍ന്നെത്തിയ ഇഷാന്‍ കിഷന് (1) തിളങ്ങാനായില്ല. ഇതോടെ മൂന്നിന് 111 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ കോലി - ശ്രേയസ് സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കോലിയെ പുറത്താക്കി ആര്‍ച്ചര്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ശേഷം മധ്യനിരയും വാലറ്റവും പാടേ തകരുന്നതാണ് കണ്ടത്. വാഷിംഗ്ടണ്‍ സുന്ദര്‍ (2), അക്‌സര്‍ പട്ടേല്‍ (1), ശിവം ദുബെ (0), ഗുര്‍നൂര്‍ ബ്രാര്‍ (7), പ്രസിദ്ധ് കൃഷ്ണ (0) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. ജസ്പ്രിത് ബുമ്രയുടെ (13 പന്തില്‍ 20) 200 കടത്താന്‍ സഹായിച്ചു. ഇതിനിടെ ശ്രേയസും മടങ്ങിയിരുന്നു. 71 പന്തുകള്‍ നേരിട്ട താരം അഞ്ച് ഫോറും രണ്ട് സിക്‌സു നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇംഗ്ലണ്ട്: ബെന്‍ ഡക്കറ്റ്, ജേക്കബ് ബെഥേല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, വില്‍ ജാക്‌സ്, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്ന് രോഹിത് ശര്‍മ പുറത്തേക്ക്? ലോര്‍ഡ്സിലെ മത്സരം അവസാനത്തേതെന്ന് സൂചന
തിളങ്ങിയത് കോലിയും ശ്രേയസും മാത്രം; ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 234ന് പുറത്ത്