രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്, പുതുമുഖതാരങ്ങള്‍ അരങ്ങേറ്റത്തിന്; ഇംഗ്ലീഷ് ടീമിലും മാറ്റം

Published : Mar 14, 2021, 06:54 PM IST
രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്, പുതുമുഖതാരങ്ങള്‍ അരങ്ങേറ്റത്തിന്; ഇംഗ്ലീഷ് ടീമിലും മാറ്റം

Synopsis

 രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മോശം ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാനും സ്പിന്നര്‍ അക്‌സര്‍ പട്ടേലും പുറത്തിരിക്കും. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവവും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറും.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മോശം ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാനും സ്പിന്നര്‍ അക്‌സര്‍ പട്ടേലും പുറത്തിരിക്കും. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവവും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറും. ഇരുവര്‍ക്കും ക്യാപ്റ്റന്‍ വിരാട് കോലി തൊപ്പി കൈമാറി. ധവാന് പകരം ഇഷാന്‍ ഇന്ന് ഓപ്പണറാവും.

രണ്ട് വീതം പേസര്‍മാരും സ്പിന്നര്‍മാരുമാണ് ടീമിലുള്ളത്. ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് പേസര്‍മാര്‍. സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും ടീമിലെത്തി. ഇംഗ്ലീഷ് ടീമില്‍ ഒരു മാറ്റമുണ്ട് മാര്‍ക്ക വുഡിന് പകരം ടോം കറന്‍ ടീമിലെത്തി. 

Teams:

India (Playing XI): KL Rahul, Ishan Kishan, Virat Kohli(c), Rishabh Pant(w), Shreyas Iyer, Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Yuzvendra Chahal

England (Playing XI): Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Jofra Archer, Tom Curran, Chris Jordan, Adil Rashid

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം