ദക്ഷിണാഫ്രിക്കക്കെതിരെ കുല്‍ദീപിനെ പുറത്തിരുത്താൻ കാരണം സൂര്യയുമായുള്ള ഭിന്നത, വെളിപ്പെടുത്തലുമായി മുന്‍ പാക് താരം

Published : Feb 24, 2026, 07:12 PM IST
Kuldeep Yadav-Hardik Pandya

Synopsis

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഷഹീന്‍ അഫ്രീദി നല്‍കിയ ക്യാച്ച് ബൗണ്ടറിയില്‍ കൈവിട്ട കുല്‍ദീപ് സിക്സ് വഴങ്ങിയിരുന്നു

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ഡ്രസിങ് റൂമിലെ തര്‍ക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം അഹമ്മദ് ഷെഹ്സാദ്. സ്പിന്നർ കുൽദീപ് യാദവിനെ ടീമിൽ നിന്ന് പുറത്താക്കിയത് ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണെന്നും, ടീമിനുള്ളിൽ ഗൗതം ഗംഭീർ രാഷ്ട്രീയം കളിക്കുകയാണെന്നും ഷെഹ്സാദ് ആരോപിച്ചു.

സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനെ ചൊല്ലി തർക്കം രൂക്ഷമായത്. വിക്കറ്റ് ടേക്കറായ കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തിയത് വലിയ ചർച്ചയായിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും കുൽദീപിനോട് ദേഷ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. ഫീൽഡിങ്ങിലെ പിഴവിനെ ചൊല്ലിയായിരുന്നു ഇത്. ഈ സംഭവത്തിന് ശേഷം കുൽദീപിനെ ടീമിൽ നിന്ന് മാറ്റിനിർത്തിയത് അച്ചടക്ക നടപടിയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഷെഹ്സാദ് പറഞ്ഞു.കുൽദീപിനെപ്പോലൊരു മാച്ച് വിന്നറെ ശരിയായി ഉപയോഗിക്കാൻ ഗംഭീറിന് സാധിക്കുന്നില്ലെന്നും താരം കുറ്റപ്പെടുത്തി.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഷഹീന്‍ അഫ്രീദി നല്‍കിയ ക്യാച്ച് ബൗണ്ടറിയില്‍ കൈവിട്ട കുല്‍ദീപ് സിക്സ് വഴങ്ങിയിരുന്നു. മത്സരശേഷം ഇതിന്‍റെ പേരില്‍ ഹാര്‍ദ്ദിക്കും സൂര്യകുമാറും ദേഷ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുല്‍ദീപും സൂര്യയും ചേര്‍ന്ന് ദേഷ്യപ്പെടുന്ന റീല്‍ പോസ്റ്റ് ചെയ്ത് സംഭവം തമാശയാക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ചാണ് ഷെഹ്സാദിന്‍റെ പരാമര്‍ശം.

ഇന്ത്യയുടെ മഖ്യപരിശീലകന്‍ ഗൗതം ഗംഭീർ രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്നും ഷെഹ്സാദ് പരിഹസിച്ചു. രാഷ്ട്രീയത്തിൽ പരാജയപ്പെട്ട ഗംഭീർ അതേ രാഷ്ട്രീയം ഡ്രസിങ് റൂമിലേക്ക് കൊണ്ടുവന്ന് ടീമിന്‍റെ പ്രതിച്ഛായ നശിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡ്രൈവിംഗ് ലൈസൻസായിട്ടില്ല, പക്ഷേ 22 ലക്ഷത്തിന്‍റെ കാർ സ്വന്തമാക്കി 14-കാരൻ വൈഭവ് സൂര്യവന്‍ഷി, ടാറ്റയുടെ സമ്മാനം
'ഹാർദിക്കിനെയും ദുബെയുമൊന്നും എതിരാളികള്‍ പേടിക്കില്ല', കാരണം വ്യക്തമാക്കി അക്തർ