'ഇപ്പോൾ ഒരു ചാമ്പ്യനായതുപോലെ തോന്നുന്നു', ചെന്നൈയുടെ മഞ്ഞ ജേഴ്സി ധരിച്ചശേഷം സഞ്ജുവിന്‍റെ ആദ്യ പ്രതികരണം

Published : Nov 19, 2025, 09:52 PM IST
Sanju Samson

Synopsis

ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സഞ്ജു വീഡിയോയില്‍ പറയുന്നു. മഞ്ഞ ജേഴ്സി ധരിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ വിഖ്യാതമായ മഞ്ഞ ജേഴ്സി ധരിച്ചു നില്‍ക്കുന്ന സഞ്ജു സാംസണിന്‍റെ പുതിയ വീഡിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്നലെ സഞ്ജുവിനെ സ്റ്റൈലായി അവതരിപ്പിക്കുന്ന വീഡിയോ ചെന്നൈ പുറത്തുവിട്ടതിന്‍റെ ഓളം അടങ്ങും മുമ്പാണ് പുതിയ വീഡിയോയയുമായി സൂപ്പര്‍ കിംഗ്സ് രംഗത്തെത്തിയത്.

ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സഞ്ജു വീഡിയോയില്‍ പറയുന്നു. മഞ്ഞ ജേഴ്സി ധരിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്. കടും നിറങ്ങളായ കറുപ്പ്, നീല, ബ്രൗൺ നിറങ്ങളുള്ള ജേഴ്സികളൊക്കെ ധരിച്ചിട്ടുണ്ടങ്കിലും മഞ്ഞ ജേഴ്സി ധരിക്കുന്നത് പ്രത്യേക വികാരമാണ്. സത്യസന്ധമായി പറഞ്ഞാല്‍, ചെന്നൈ ജേഴ്സി ധരിച്ചാല്‍ എങ്ങനെ ഉണ്ടാവുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ചെന്നൈ ജേഴ്സി ധരിച്ചതോടെ ശുഭചിന്തയാണ് മനസില്‍ തോന്നുന്നത്, ഒപ്പം സന്തോഷവും ഒരു വ്യത്യസ്തയുമൊക്കെ തോന്നുന്നുണ്ട്. ചെന്നൈ ജേഴ്സി ധരിക്കുന്നത് തന്നെ പ്രത്യേക ഉര്‍ജ്ജമാണ്. ഇപ്പോഴൊരു ചാമ്പ്യനെപ്പോലെ തോന്നുന്നു, വൗ... എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

 

ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടില്ലാത്ത അത്രയും മാസ് നൽകിയായിരുന്നു ചെന്നൈ ഇന്നലെ സഞ്ജുവിനെ അവതരിപ്പിച്ചത്. സംവിധാകനും സഞ്ജുവിന്‍റെ അടുത്ത സുഹൃത്തുമായ ബേസിൽ ജോസഫിനെ അണിനിരത്തിയായിരുന്നു സഞ്ജുവിന്‍റെ ലോഞ്ചിംഗ് വീ‍ഡിയോ സിഎസ്കെ ഇന്നലെ പുറത്ത് വിട്ടിട്ടുള്ളത്. അപ്പോൾ ഇനി നമ്മുടെ പയ്യൻ യെല്ലോ, കൂടെ നമ്മളും എന്നുള്ള ബേസിലിന്‍റെ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്. 

 

ഇതിനിടെ സഞ്ജുവും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഒരുമിച്ചുള്ള ചിത്രവും കാണിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. താരലേലത്തിന് മുമ്പ് രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് 18 കോടി രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ, സാധ്യതാ ഇലവന്‍
'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍