ന്യൂസിലന്‍ഡിനെതിരെ പരമ്പര പിടിക്കാന്‍ ഇറങ്ങും മുമ്പ് പ്രാ‌ത്ഥനയില്‍ മുഴുകി ഗൗതം ഗംഭീര്‍, മഹാകാലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ചു

Published : Jan 16, 2026, 12:39 PM IST
Gautam Gambhir

Synopsis

ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 

ഇന്‍ഡോര്‍: ഉജ്ജയിനിലെ മഹാകാലേശ്വർ ജ്യോതിർലിം​ഗ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പം ഇന്‍ഡോറിലെത്തിയ ഗംഭീര്‍ ഇന്ത്യൻ ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായ സീതാന്‍ഷു കൊടകിനൊപ്പമാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തിലെത്തിയ ഗംഭീറും കൊടകും ഭസ്മ ആരതിയിലും പങ്കെടുത്തു. 

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി.ഇന്‍ഡോറില്‍ ഞായറാഴ്ച നടക്കുന്ന മത്സരം തോറ്റാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടമാവും. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഗംഭീറിനെ ടെസ്റ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ നടന്ന ഏകദിന, ടി20 പരമ്പരകള്‍ നേടി ഇന്ത്യ തിരിച്ചുവന്നു. ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കിറങ്ങിയത്.

 

ക്യാപ്റ്റൻ മിച്ചല്‍ സാന്‍റ്നര്‍ ഉള്‍പ്പെടെ പ്രമുഖതാരങ്ങളങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ശ്രേയസ് അയ്യരുമടക്കം പ്രമുഖരടങ്ങിയ ഇന്ത്യ അവസാന മത്സരം തോറ്റ് പരമ്പര കൈവിട്ടാല്‍ അത് ഗംഭീറിന് വലിയ തിരിച്ചടിയാകും. ഏകദിന പരമ്പരക്ക് പിന്നാലെ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനായില്ലെങ്കില്‍ ഗംഭീറിന്‍റെ പരിശീലക സ്ഥാനത്തിന് ഭീഷണി ഉയരുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രവീന്ദ്ര ജഡേജ പുറത്തേക്ക്, ടീമീല്‍ 2 മാറ്റങ്ങള്‍ ഉറപ്പ്, ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
ഡബ്ല്യുപിഎൽ: തിരികെ വിളിപ്പിച്ച അഭിഷേകിനെക്കൊണ്ട് കയ്യടിപ്പിച്ചു! ഹർളീൻ ഡിയോളിന്റെ റിഡംഷൻ