ഒടുവിൽ ധോണിയെ പുകഴ്ത്തി ഗംഭീർ, മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കിൽ എത്രയോ റെക്കോര്‍ഡുകള്‍ തകര്‍ന്നേനെ

Published : Sep 19, 2023, 09:13 PM ISTUpdated : Sep 19, 2023, 09:14 PM IST
ഒടുവിൽ ധോണിയെ പുകഴ്ത്തി ഗംഭീർ, മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കിൽ എത്രയോ റെക്കോര്‍ഡുകള്‍ തകര്‍ന്നേനെ

Synopsis

ക്യാപ്റ്റന്‍സിയുടെ അധികഭാരം ഇല്ലായിരുന്നെങ്കില്‍ ധോണി ബാറ്റര്‍ എന്ന നിലയില്‍ ഇതില്‍ക്കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ പലപ്പോഴും ടീമിന്‍റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടിവരും.

ദില്ലി: ഗ്രൗണ്ടിലും പുറത്തും എം എസ് ധോണിയും ഗൗതം ഗംഭീറും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ ഇന്ത്യന്‍ ആരാധകര്‍ക്ക് പുതുമയല്ല. 2011ലെ ഏകദിന ലോകകപ്പില്‍ ധോണിയുടെ വിജയ സിക്സിലാണ് ഇന്ത്യ കിരീടം നേടിയതെങ്കിലും ഫൈനലില്‍ 97 റണ്‍സുമായി ടോപ് സ്കോററായത് ഗംഭീറായിരുന്നു. അതുകൊണ്ടുതന്നെ ധോണിയുടെ വിജയ സിക്സിനെ പുകഴ്ത്തുമ്പോഴെല്ലാം ഗംഭീര്‍ ഒരാള്‍ ഒറ്റക്കല്ല ലോകകപ്പ് ജയിച്ചതെന്ന് ഓര്‍മിപ്പിക്കാറുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നായകനായിരിക്കെ ധോണി ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ചുറ്റും ഫീല്‍ഡര്‍മാരെ നിര്‍ത്തി സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതും ധോണിക്കെതിരെ പലപ്പോളും ഒളിയമ്പെയ്യുന്നതുമെല്ലാം ഗംഭീറില്‍ നിന്ന് ആരാധകര്‍ കണ്ടിട്ടുണ്ട്.

എന്നാലിപ്പോള്‍ അതേ ഗംഭീര്‍ തന്നെ ധോണിയുടെ ബാറ്റിംഗ് മികവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്ത് കിരീടം നേടിയതിന് പിന്നാലെയാണ് ധോണിയുടെ ബാറ്റിംഗ് മികവിനെക്കുറിച്ച് ഗംഭീര്‍ വാചാലനായത്. ഇന്ത്ന്‍ ക്യാപ്റ്റനാവാതെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ധോണിക്ക് ഒരുപാട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.

അവനെ നോക്കിവെച്ചോളു, ആ ചെറുപ്പാക്കാരനാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി, യുവതാരത്തെക്കുറിച്ച് കപില്‍ ദേവ്

ക്യാപ്റ്റന്‍സിയുടെ അധികഭാരം ഇല്ലായിരുന്നെങ്കില്‍ ധോണി ബാറ്റര്‍ എന്ന നിലയില്‍ ഇതില്‍ക്കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ പലപ്പോഴും ടീമിന്‍റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടിവരും. ക്യാപ്റ്റനാകാതെ ധോണി മൂന്നാം നമ്പറില്‍ ബാറ്റിംഗ് തുടര്‍ന്നിരുന്നെങ്കില്‍ ധോണിക്ക് ഏകദിന ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. ക്യാപ്റ്റനെ നിലയില്‍ ധോണി നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ടാവും. പക്ഷെ ബാറ്ററെന്ന നിലയില്‍ സ്വന്തമാക്കാനാവുമായിരുന്ന റണ്‍സും പുരസ്കാരങ്ങളും വ്യക്തിപരമായി ധോണിക്ക് അതിനുവേണ്ടി ത്യജിക്കേണ്ടിവന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

കരിയറിന്‍റെ തുടക്കത്തില്‍ ധോണി ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നു. ധോണിയുടെ ആദ്യ ഏകദിന സെഞ്ചുറി പിറന്നത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തപ്പോഴാണ്. പാക്കിസ്ഥാനെതിരെ ആയിരുന്നു ഇത്. മൂന്നാം നമ്പറില്‍ 16 ഇന്നിംഗ്സുകളില്‍ ആറ് അര്‍ധസെഞ്ചുറിയും രണ്ട് സെഞ്ചുറിയും നേടിയ ധോണിയുടെ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ നേടിയ 183 റണ്‍സാണ്. 82.75 എന്ന അസൂയാവഹമായ ബാറ്റിംഗ് ശരാശരിയും ധോണിക്ക് മൂന്നാം നമ്പറിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്