ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തിയ റസാഉള്ളയ്ക്ക് ഉജ്ജ്വല സ്വീകരണം

Published : Sep 15, 2026, 04:14 PM IST
Razaullah

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം പാകിസ്ഥാനിൽ തിരിച്ചെത്തിയ യുവതാരം റസൗള്ളയ്ക്ക് ഉജ്ജ്വല സ്വീകരണം ലഭിച്ചു. അരങ്ങേറ്റ മത്സരത്തിൽ അർദ്ധശതകം നേടുകയും നിരവധി റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്ത റസൗള്ള, പാകിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്നു.

ഇസ്ലാമാബാദ്: ഇംഗ്ലണ്ട് പര്യടനത്തിലെ അവിസ്മരണീയമായ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തിയ ഇരുപത്തൊന്നുകാരനായ യുവതാരം റസൗള്ളയ്ക്ക് ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്രിക്കറ്റ് ആരാധകരും ചേര്‍ന്നാണ് താരത്തെ സ്വീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പാകിസ്ഥാന്‍ 0-3ന് സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയെങ്കിലും, എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തിലെ റസൗള്ളയുടെ മിന്നുന്ന പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും താരം തിളങ്ങി. തന്റെ കരിയറിലെ നാലാമത്തെ പന്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിനെ പുറത്താക്കിക്കൊണ്ട് റസൗള്ള ഞെട്ടിച്ചു. തുടര്‍ന്ന് ഒമ്പതാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ താരം ആക്രമണോത്സുകമായ ബാറ്റിംഗിലൂടെ വെറും 43 പന്തില്‍ കരിയറിലെ ആദ്യ ടെസ്റ്റ് അര്‍ദ്ധശതകം തികച്ചു.

ഇന്നിംഗ്‌സില്‍ ആകെ 9 സിക്‌സറുകള്‍ പറത്തിയ റസൗള്ള, ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബെന്‍ സ്റ്റോക്‌സിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. കൂടാതെ, ഒരു ടെസ്റ്റ് അരങ്ങേറ്റ താരം ഇന്നിംഗ്‌സില്‍ നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന ടിം സൗത്തിയുടെ റെക്കോര്‍ഡിനെയും താരം ഒപ്പത്തിനൊപ്പം പിടിച്ചു. മുഹമ്മദ് അബ്ബാസുമൊത്ത് എട്ടാം വിക്കറ്റില്‍ 121 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുയര്‍ത്തിയ റസൗള്ള 81 റണ്‍സെടുത്താണ് പുറത്തായത്.

പ്രതിസന്ധികള്‍ നിറഞ്ഞ പര്യടനത്തില്‍ പാകിസ്ഥാന്‍ ടീമിന് ലഭിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു തിളക്കമായാണ് റസൗള്ളയുടെ ഈ വരവ് വിലയിരുത്തപ്പെടുന്നത്. വരുംകാലങ്ങളില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി മാറാന്‍ പോന്ന താരത്തിന് ലഭിച്ച ഈ സ്വീകരണം ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇമ്രാന്‍ ഖാന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ഓസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍
തിരിച്ചുവരുമോ സഞ്ജു? വൈഭവ് കാത്തിരിക്കുന്നു! രണ്ടിലൊന്ന് ഇന്നറിയാം