62 പന്തില്‍ 66, പിന്നാലെ തുടര്‍ച്ചയായി 5 സിക്സ് ഒരു ഫോര്‍, 68 പന്തില്‍ സെഞ്ചുറി തികച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

Published : Jan 03, 2026, 03:46 PM IST
hardik pandya batting cuttack

Synopsis

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബറോഡ19.1 ഓവറില്‍ 71-5 എന്ന സ്കോറില്‍ തകര്‍ന്നപ്പോഴാണ് ഹാര്‍ദ്ദിക് ക്രീസിലെത്തിയത്.

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. വിദര്‍ഭക്കെതിരായ മത്സരത്തില്‍ ഏഴാമനായി ക്രീസിലെത്തിയാണ് ഹാര്‍ദ്ദിക് തന്‍റെ ആദ്യ ഏകദിന സെഞ്ചുറി സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ 62 പന്തില്‍ 66 റണ്‍സെടുത്തിരുന്ന പാണ്ഡ്യ പാര്‍ത്ഥ് രേഖഡെ എറിഞ്ഞ 38-ാം ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്സും ഒരു ഫോറും അടിച്ച് 68 പന്തില്‍ സെഞ്ചുറി തികച്ചു. ഒരോവറില്‍ ആറ് സിക്സെന്ന നേട്ടം പാണ്ഡ്യക്ക് കൈയലത്തിലാണ് നഷ്ടമായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ ഹാര്‍ദ്ദിക്കിന്‍റെ വെടിക്കെട്ട് സെഞ്ചുറി(92 പന്തില്‍ 133) കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബറോഡ19.1 ഓവറില്‍ 71-5 എന്ന സ്കോറില്‍ തകര്‍ന്നപ്പോഴാണ് ഹാര്‍ദ്ദിക് ക്രീസിലെത്തിയത്. ആദ്യം സഹോദനും ക്യാപ്റ്റനുമായ ക്രുനാല്‍ പാണ്ഡ്യക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബറോഡയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ പാണ്ഡ്യ പിന്നീട് വിക്രം സോളങ്കിക്കൊപ്പം മികച്ച കൂട്ടുകെട്ടിലൂടെ ബറോഡയെ കരകയറ്റി. 26 റണ്‍സെടുത്ത വിക്രം സോളങ്കി പുറത്തായശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് സെഞ്ചുറിയിലെത്തിയത്. ഇടം കൈയന്‍ സ്പിന്നറായ പാര്‍ത്ഥ് റേഖഡെ എറിഞ്ഞ 39-ാം ഓവറില്‍ 5 സിക്സും ഒരു ഫോറും അടക്കം 34 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. 46-ാം ഓവറില്‍ ബറോഡയെ 250 കടത്തിയശേഷമാണ് ഹാര്‍ദ്ദിക് പുറത്തായത്.

 

എട്ട് ഫോറും 11 സിക്സും അടങ്ങുന്നതായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ ഇന്നിംഗ്സ്. ദീര്‍ഘകാലമായി ഇന്ത്യക്കായി ടി20 മത്സരങ്ങളില്‍ മാത്രമാണ് ഹാര്‍ദ്ദിക് കളിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഹാര്‍ദ്ദിക്കിന്‍റെ വെടിക്കെട്ട് സെഞ്ചുറി എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ടി20 ലോകകപ്പ് ടീമിലുള്‍പ്പെട്ട ഹാര്‍ദ്ദിക്കിനെ പരിക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്യാപ്റ്റൻസി അരങ്ങേറ്റത്തില്‍ വൈഭവ് സൂര്യവന്‍ഷിക്ക് നിരാശ, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ തുടക്കം പാളി
കുമാര്‍ കുഷാഗ്രക്ക് വെടിക്കെട്ട് സെഞ്ചുറി, വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം