റിട്ടയേര്‍ഡ് ഔട്ടാക്കി നാണംകെടുത്തിയ കോച്ചിന് ഹര്‍ലീന്‍റെ മാസ് മറുപടി, മുംബൈയെ മലർത്തിയടിച്ച യുപിക്ക് ആദ്യ ജയം

Published : Jan 16, 2026, 06:32 AM ISTUpdated : Jan 16, 2026, 06:34 AM IST
Harleen Deol

Synopsis

ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മുന്‍ മത്സരത്തില്‍ 47 റണ്‍സെടുത്തു നില്‍ക്കെ ഹര്‍ലീനെ യുപി വാരിയേഴ്സ് പരിശീലകന്‍ അഭിഷേക് നായര്‍ തിരിച്ചുവിളിച്ചിരുന്നു.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ കരുത്തരായ മുംബൈ ഇന്ത്യൻസിനെ മലര്‍ത്തിയടിച്ച് ആദ്യജയം കുറിച്ച് യുപി വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 11 പന്തുകളും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് യുപി വാരിയേഴ്സ് മറികടന്നത്. 39 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍ലീന്‍ ഡിയോളാണ് യുപിയുടെ വിജയം അനായാസമാക്കിയത്. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഹര്‍ലീന്‍റെ ഇന്നിംഗ്സ്.

 

ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മുന്‍ മത്സരത്തില്‍ 47 റണ്‍സെടുത്തു നില്‍ക്കെ ഹര്‍ലീനെ യുപി വാരിയേഴ്സ് പരിശീലകന്‍ അഭിഷേക് നായര്‍ തിരിച്ചുവിളിച്ചിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായി കോളെ ട്രയോണിനെ ക്രീസിലേക്ക് അയക്കാനായായിരുന്നു അഭിഷേക് നായര്‍ അര്‍ധസെഞ്ചുറി പോലും പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഹര്‍ലീനോട് റിട്ടയേര്‍ഡ് ഔട്ടാവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്നലെ അതേ ഹര്‍ലീന്‍ തന്നെ തകര്‍ത്തടിച്ച് ടീമിന്‍റെ വിജയശില്‍പിയായി. 11 പന്തില്‍ 27 റണ്‍സുമായി കോളെ ട്രയോണും ഹര്‍ലീനൊപ്പം പുറത്താകാതെ നിന്നു. ക്യാപ്റ്റൻ മെഗ് ലാനിംഗ് 26 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ ഫോബെ ലിച്ചിഫീല്‍ഡ് 22 പന്തില്‍ 25 റണ്‍സെടുത്തു.

 

 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നാറ്റ് സ്കൈവര്‍ ബ്രണ്ടിന്‍റെയും നിക്കോള ക്യാരിയുടെയും അമന്‍ജ്യോക് കൗറിന്‍റെയും ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. 43 പന്തില്‍ 65 റണ്‍സെടുത്ത നാറ്റ് സ്കൈവര്‍ ബ്രണ്ടാണ് മുംബൈയുടെ ടോപ് സ്കോറര്‍. അമന്‍ജ്യോത് കൗര്‍ 33 പന്തില്‍ 38 റണ്‍സടിച്ചപ്പോള്‍ നിക്കോളാ ക്യാരി 20 പന്തില്‍ 32 റണ്‍സെടുത്തു. ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ 11 പന്തില്‍ 16 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ മലയാളി താരം സജന സജീവന്‍ രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത് റണ്ണൗട്ടായി മടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ മാറ്റത്തിന് സാധ്യത, പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് ലോകകപ്പും നഷ്ടമായേക്കും
വണ്ണം കുറച്ച്, പൂര്‍ണ ഫിറ്റ്! ന്യൂസിലന്‍ഡിനെതിരെ പുതിയ സഞ്ജുവിനെ കാണാം