ആദ്യ പന്ത് തന്നെ ആഞ്ഞുവീശി, ഔട്ട്! അര്‍ഷ്ദീപ് സിംഗിനെ രൂക്ഷമായി നോക്കി നോക്കി രോഹിത് ശര്‍മ

Published : Aug 03, 2024, 01:37 PM IST
ആദ്യ പന്ത് തന്നെ ആഞ്ഞുവീശി, ഔട്ട്! അര്‍ഷ്ദീപ് സിംഗിനെ രൂക്ഷമായി നോക്കി നോക്കി രോഹിത് ശര്‍മ

Synopsis

സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ വിക്കറ്റുകള്‍ തുടര്‍ച്ചയായ പന്തുകളില്‍ ഇന്ത്യക്ക് നഷ്ടമായി.

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനം ടൈ ആയി അവസാനിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തോല്‍വിക്ക് തുല്ല്യമായിരുന്നു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യക്ക് 47.5 ഓവറില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ വിക്കറ്റുകള്‍ തുടര്‍ച്ചയായ പന്തുകളില്‍ ഇന്ത്യക്ക് നഷ്ടമായി.

ഇതില്‍ അര്‍ഷ്ദീപിന്റ വിക്കറ്റാണ് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്. ഇന്ത്യന്‍ പേസര്‍ പുറത്താവുമ്പോള്‍ 13 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. ചരിത് അസലങ്കയ്‌ക്കെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് അര്‍ഷ്ദീപ് പുറത്താവുന്നത്. മത്സരം കഴിഞ്ഞ് മടങ്ങുമ്പോള്‍ രോഹിത് ശര്‍മയ്ക്ക്, അര്‍ഷ്ദീപ് ഹസ്തദാനം ചെയ്യുന്ന സമയത്ത് ക്യാപ്റ്റന്റെ മുഖത്ത് അതൃപ്തി വ്യക്തമായിരുന്നു. ആ ഫോട്ടോ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

ജയിക്കാവുന്ന മത്സരം ഇന്ത്യ അവസാനം നശിപ്പിച്ചുവെന്ന് മത്സരശേഷം രോഹിത് വ്യക്തമാക്കിയിരുന്നു. രോഹിത്തിന്റെ വാക്കുകള്‍... ''ഇന്ത്യക്ക് മറികടക്കാനാകുന്ന സ്‌കോറായിരുന്നു. എന്നാല്‍ നന്നായി ബാറ്റ് ചെയ്യണമായിരുന്നു. ഒരു ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്തു. എന്നാലത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. സ്പിന്നര്‍മാര്‍ പന്തെറിയാന്‍ വന്നതോടെ കളിയുടെ ഗതി മാറി. തുടക്കത്തിലെ മുന്‍തൂക്കം ടീമിനുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. കെ എല്‍ രാഹുല്‍ - അക്‌സര്‍ പട്ടേല്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ഞങ്ങള്‍ ഞങ്ങള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാനം, അല്‍പ്പം നിരാശപ്പെടുത്തി. 14 പന്തില്‍ 1 റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചത്. ശ്രീലങ്ക നന്നായി കളിച്ചു. അതിന്റെ ഫലമാണ് അവര്‍ക്ക് ലഭിച്ചതും. ഇരു ടീമുകളും ബാറ്റ് ചെയ്തപ്പോള്‍ പിച്ചില്‍ വലിയ മാറങ്ങളൊന്നും ഉണ്ടായില്ല. മത്സരം പുരോഗമിക്കുമ്പോള്‍ ബാറ്റ് ചെയ്യുന്നത് അല്‍പ്പം എളുപ്പമായി. അവസാനം വരെ പോരാടിയതില്‍ അഭിമാനിക്കുന്നു. വ്യത്യസ്ത സമയങ്ങളില്‍ കളി ഇരു ടീമുകളിലേക്കും മാറി. ആ ഒരു റണ്‍ കിട്ടണമായിരുന്നു.'' ക്യാപ്റ്റന്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം