ഗില്ലിന് സെഞ്ചുറി, കോലിയും ശ്രേയസും തിളങ്ങി! ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Published : Feb 12, 2025, 05:19 PM IST
ഗില്ലിന് സെഞ്ചുറി, കോലിയും ശ്രേയസും തിളങ്ങി! ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Synopsis

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവരില്‍ തന്നെ രോഹിത് ശര്‍മയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 357 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ശ്രേയസ് അയ്യര്‍ (78), വിരാട് കോലി (52) മികച്ച പ്രകടനം പുറത്തെടുത്തു. 50 ഓവറില്‍ ഇന്ത്യയുടെ എല്ലാവരും പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തി പുറത്തായി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. കുല്‍ദീപ് യാദവ്, വാഷിംട്ണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. റിഷഭ് പന്തിന് ഇന്നും അവസരം ലഭിച്ചില്ല. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. ജാമി ഓവര്‍ടണിന് പകരം ടോം ബാന്റണ്‍ ടീമിലെത്തി.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവരില്‍ തന്നെ രോഹിത് ശര്‍മയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച്. മൂന്നാമതെത്തിയ കോലി തുടക്കത്തില്‍ തപ്പിതടഞ്ഞു. ഒരു തവണ റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട താരം പിന്നീട് ഇംഗ്ലണ്ടിന്റെ എല്‍ബിഡബ്ല്യൂ റിവ്യൂ അതിജീവിക്കുകയും ചെയ്തു. പിന്നാലെ താളം കണ്ടെത്തിയ കോലി, ഗില്ലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 19-ാം ഓവറിലാണ് കോലി മടങ്ങുന്നത്. ആദില്‍ റഷീദിന്റെ പന്തില്‍ സാള്‍ട്ടിന് തന്നെ ക്യാച്ച്. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പടുന്നതായിരുന്നു കോലിയുടെ  ഇന്നിംഗ്‌സ്.

അഫ്ഗാനും മുംബൈ ഇന്ത്യന്‍സിനും തിരിച്ചടി! യുവ സ്പിന്നര്‍ക്ക് ചാംപ്യന്‍സ് ട്രോഫിയും ഐപിഎല്ലും നഷ്ടമാകും

അധികം വൈകാതെ ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിന കരിയറിലെ ഏഴാം സെഞ്ചുറിയാണ് ഗില്‍ കണ്ടെത്തിയത്. 102 പന്തുകല്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. ശ്രേയസിനൊപ്പം 104 റണ്‍സ് കൂട്ടിചേര്‍ത്ത ഗില്‍ റഷീദിന്റെ പന്തില്‍ ബൗള്‍ഡായി. ശ്രേയസ് ഒരറ്റത്ത് മികച്ച പ്രകടനം തുടര്‍ന്നു. സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും 39-ാം ഓവറില്‍ ആദിലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ഹാര്‍ദിക് പാണ്ഡ്യക്കും (17), അക്‌സര്‍ പട്ടേലിനും (13) തിളങ്ങാനായില്ല. കെ എല്‍ രാഹുലിന്റെ (40) ഇന്നിംഗ്‌സാണ് സ്‌കോര്‍ 350 കടത്താന്‍ സഹായിച്ചത്. ഹര്‍ഷിത് റാണയാണ് (13), വാഷിംഗ്ടണ്‍ സുന്ദര്‍ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കുല്‍ദീപ് യദാവ് (1) പുറത്താവാതെ നിന്നു. അര്‍ഷ്ദീപ് സിംഗ് (2) അവസാന പന്തില്‍ റണ്ണൗട്ടായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ടോം ബാന്റണ്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്.

PREV
click me!

Recommended Stories

ഒരിക്കല്‍ കൂടി സച്ചിന്‍ വിരാട് കോലിക്ക് പിന്നില്‍; ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടുന്ന താരമായി കോലി
ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്