ആ സംഭവത്തിന് ശേഷം ഇന്ത്യ മുഴുവൻ എന്നെ വെറുത്തു, ഇപ്പോഴും ഭീഷണി സന്ദേശങ്ങൾ വരുന്നു, തുറന്നു പറഞ്ഞ് കിവീസ് താരം

Published : Nov 28, 2023, 11:17 AM ISTUpdated : Nov 28, 2023, 11:18 AM IST
 ആ സംഭവത്തിന് ശേഷം ഇന്ത്യ മുഴുവൻ എന്നെ വെറുത്തു, ഇപ്പോഴും ഭീഷണി സന്ദേശങ്ങൾ വരുന്നു, തുറന്നു പറഞ്ഞ് കിവീസ് താരം

Synopsis

സെമിയിലെ നിമിഷത്തില്‍ വളരെ വേഗത്തില്‍ സംഭവിച്ച  കാര്യമായിരുന്നു അത്. ആ സമയം പന്ത് എന്‍റെ നേര്‍ക്ക് വരുന്നുകണ്ടപ്പോള്‍ അതെടുത്ത് സ്റ്റംപ് ലക്ഷ്യമാക്കി എറിയുക എന്നൊരു സാധ്യത മാത്രമാണ് എനിക്ക് മുന്നിലുണ്ടായിരുന്നത്. ഒരു സ്റ്റംപ് മാത്രമായിരുന്നു എനിക്ക് ലക്ഷ്യമിടാനുണ്ടായിരുന്നത്. ഭാഗ്യത്തിന് എന്‍റെ ത്രോ നേരെ സ്റ്റംപില്‍ കൊണ്ടു.  

ഡെറാഡൂണ്‍: 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം ഇന്ത്യ മുഴുവന്‍ തന്നെ വെറുത്തുവെന്ന് തുറന്നു പറഞ്ഞ് ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ. ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ എം എസ് ധോണിയെ നേരിട്ടുള്ള ത്രോയില്‍ റണ്ണൌട്ടാക്കിയത് ഗപ്റ്റിൽ ആയിരുന്നു. ഇതിന് ശേഷം ഇന്ത്യൻ ആരാധകരിൽ നിന്ന് ഭീഷണിയും വെറുപ്പും നിറഞ്ഞ മെയിലുകൾ കിട്ടുന്നുണ്ടെന്ന് ഗപ്റ്റിൽ പറഞ്ഞു.

സെമിയിലെ നിമിഷത്തില്‍ വളരെ വേഗത്തില്‍ സംഭവിച്ച  കാര്യമായിരുന്നു അത്. ആ സമയം പന്ത് എന്‍റെ നേര്‍ക്ക് വരുന്നുകണ്ടപ്പോള്‍ അതെടുത്ത് സ്റ്റംപ് ലക്ഷ്യമാക്കി എറിയുക എന്നൊരു സാധ്യത മാത്രമാണ് എനിക്ക് മുന്നിലുണ്ടായിരുന്നത്. ഒരു സ്റ്റംപ് മാത്രമായിരുന്നു എനിക്ക് ലക്ഷ്യമിടാനുണ്ടായിരുന്നത്. ഭാഗ്യത്തിന് എന്‍റെ ത്രോ നേരെ സ്റ്റംപില്‍ കൊണ്ടു.

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം അങ്കം ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര; സാധ്യത ഇലവന്‍ അറിയാം

എന്നാല്‍ ധോണിയെ റണ്ണൗട്ടാക്കിയ ആ സംഭവത്തിനുശേഷം ഇന്ത്യ മുഴുവന്‍ എന്നെ വെറുത്തു. നിരവധി വിദ്വേഷ മെയിലുകൾ തനിക്ക് ഇപ്പോഴും കിട്ടുന്നുണ്ടെന്നും ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ കളിക്കാനായി ഇന്ത്യയിലെത്തിയ ഗപ്റ്റിൽ പറഞ്ഞു. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് അവസാന രണ്ടോവറിൽ വേണ്ടത് 31 റൺസായിരുന്നു.

48 ാം ഓവർ എറിയ എറിയാനെത്തിയ ലോക്കി ഫെർഗൂസന്‍റെ ആദ്യ പന്ത് സിക്സർ പറത്തി ധോണി ആരാധകരുടെ ആവേശം ഇരട്ടിയാക്കി. പക്ഷേ അതേ ഓവറിലെ മൂന്നാം പന്തിൽ സ്ക്വയർ ലെഗിലേക്ക് അടിച്ച പന്തിൽ ധോണി രണ്ടാം റൺ ഓടിയെടുക്കും മുന്നേ മാർട്ടിൻ ഗപ്ടിൽ സ്റ്റംമ്പ് തെറിപ്പിച്ചു. ഇന്ത്യയുടെ വിധിയും അവിടെ കുറിക്കപ്പെട്ടു. പിന്നെയെല്ലാം ചടങ്ങായി, 18 റണ്ണകലെ ഇന്ത്യയുടെ പേരാട്ടം അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കളിച്ചത് നാലേ നാല് മത്സരങ്ങള്‍, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിന് അരികെ സഞ്ജു സാംസണ്‍; സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ രണ്ടാമന്‍
സഞ്ജു സാംസണ്‍ ഫയറില്‍ മറക്കല്ലേ ബുമ്ര ബ്രില്യന്‍സ്, അക്‌സര്‍ ക്യാച്ചിംഗ്, തിലക് കാമിയോ; ഇന്ത്യയെ ഫൈനലിലെത്തിച്ചത് ഈ വഴിത്തിരിവുകള്‍