IND vs SL:ഓപ്പണര്‍മാരെ നഷ്ടം, പിങ്ക് ടെസ്റ്റില്‍ ലങ്കക്കെതിരെ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ

Published : Mar 12, 2022, 03:09 PM ISTUpdated : Mar 12, 2022, 03:17 PM IST
IND vs SL:ഓപ്പണര്‍മാരെ നഷ്ടം, പിങ്ക് ടെസ്റ്റില്‍ ലങ്കക്കെതിരെ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ

Synopsis

പിങ്ക് പന്തില്‍ മോഹത്തുടക്കം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. വിശ്വ ഫെര്‍ണാണ്ടോയുടെ നോ ബോളില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച മായങ്ക് അഗര്‍വാള്‍ ഇല്ലാത്ത റണ്ണിനോട് ഓടി റണ്ണൗട്ടായി.

ബെംഗലൂരു: ശ്രീലങ്കക്കെതിരായ ബെംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍(India vs Sri Lanka, 2nd Test ) ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ്.  നാലു റണ്ണുമായി വിരാട് കോലിയും(Virat kohli) 21 റണ്‍സുമായി ഹനുമാ വിഹാരിയും(Hanuma Vihari) ക്രീസില്‍. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും(Rohit Sharma) മായങ്ക് അഗര്‍വാളിന്‍റെയും(Mayank Agarwal) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നോബോളില്‍ മായങ്ക് ഓടി വീണു

പിങ്ക് പന്തില്‍ മോഹത്തുടക്കം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. വിശ്വ ഫെര്‍ണാണ്ടോയുടെ നോ ബോളില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച മായങ്ക് അഗര്‍വാള്‍ ഇല്ലാത്ത റണ്ണിനോട് ഓടി റണ്ണൗട്ടായി. ഫെര്‍ണാണ്ടോയുടെ പന്ത് പാഡില്‍ തട്ടിയപ്പോള്‍ ലങ്ക ശക്തമായ അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചു. എന്നാല്‍ ഇതിനിടെ റണ്ണിനായി ഓടിയ മായങ്ക് പിച്ചിന് നടുവിലെത്തിയെങ്കിലും രോഹിത് ഓടിയില്ല. തിരിച്ചോടാന്‍ ശ്രമിച്ച മായങ്ക് റണ്ണൗട്ടായി. ഏഴ് പന്തില്‍ നാലു റണ്‍സായിരുന്നു ഹോം ഗ്രൗണ്ടില്‍ മായങ്കിന്‍റെ നേട്ടം.

സ്പിന്‍ കെണിയില്‍ വീണ് രോഹിത്

എട്ടാം ഓവറിലെ സ്പിന്നര്‍ ലസിത് എംബുല്‍ഡെനിയയെ കൊണ്ടുവന്ന ലങ്കന്‍ ക്യാപ്റ്റന്‍ കരുണരത്നെയുടെ തന്ത്രം ഫലിച്ചു. തുടക്കം മുതലെ പിച്ചില്‍ നിന്ന് നല്ല ടേണ്‍ ലഭിച്ച എംബുല്‍ഡെനിയ പത്താം ഓവറില്‍ രോഹിത്തിനെ സെക്കന്‍ഡ് സ്ലിപ്പില്‍ ധനഞ്ജയ ഡിസില്‍വയുടെ കൈകകളിലെത്തിച്ചു. 25 പന്തില്‍ ഒരു സിക്സും ഒരു ഫോറും പറത്തി രോഹിത് 15 റണ്‍സെടുത്തു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയന്ത് യാദവിന് (Jayant Yadav) പകരം സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ (Axar Patel) ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ലങ്കന്‍ നിരയില്‍ പാതും നിസങ്കയ്‌ക്കും ലഹിരു കുമാരയ്‌ക്കും പകരം കുശാല്‍ മെന്‍ഡിസും (Kusal Mendis) പ്രവീണ്‍ ജയവിക്രമയും (Praveen Jayawickrama) ഇടംപിടിച്ചു. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ (Mohali Test 2022)  ജയിച്ച ഇന്ത്യക്ക് ബെംഗളൂരുവില്‍ (Bengaluru Test (D/N) വിജയിച്ചാല്‍ പരമ്പര തൂത്തുവാരാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും