ചതുര്‍ദിന മത്സരം: സ്പിന്‍കെണിയില്‍ വീണ് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് മേല്‍ക്കൈ

Published : Sep 18, 2019, 06:54 PM IST
ചതുര്‍ദിന മത്സരം: സ്പിന്‍കെണിയില്‍ വീണ് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് മേല്‍ക്കൈ

Synopsis

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയകുല്‍ദീപ് യാദവും ഷഹബാസ് നദീമുമാണ് ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.

മൈസൂര്‍: ഇന്ത്യ എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 417 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന നിലയിലാണ്. 83 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഒമ്പത് റണ്‍സുമായി മുള്‍ഡറാണ് മാര്‍ക്രത്തിനൊപ്പം ക്രീസില്‍.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയകുല്‍ദീപ് യാദവും ഷഹബാസ് നദീമുമാണ് ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. 41 റണ്‍സെടുത്ത ഡിബ്രുയിന്‍ ആണ് മാര്‍ക്രത്തിന് പുറമെ ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതി മറ്റൊരു ബാറ്റ്സ്മാന്‍.

നേരത്തെ 233/3 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 417 റണ്‍സിന് ഓള്‍ ഔട്ടായി. കരുണ്‍ നായര്‍ 78 റണ്‍സില്‍ പുറത്തായപ്പോള്‍ വൃദ്ധിമാന്‍ സാഹ(60), ശിവം ദുബെ(68), ജലജ് സക്സേന(48 നോട്ടൗട്ട്) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി മുള്‍ഡറും സിംപാലയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍