വനിതാ ഐപിഎല്‍ താരലേലം: ആര്‍സിബി രണ്ടും കല്‍പ്പിച്ച്, ഇന്ത്യന്‍ പേസറും ടീമില്‍! സ്‌കിവര്‍ക്ക് കോടികള്‍

Published : Feb 13, 2023, 03:40 PM IST
വനിതാ ഐപിഎല്‍ താരലേലം: ആര്‍സിബി രണ്ടും കല്‍പ്പിച്ച്, ഇന്ത്യന്‍ പേസറും ടീമില്‍! സ്‌കിവര്‍ക്ക് കോടികള്‍

Synopsis

ആര്‍സിബി താരലേലത്തില്‍ സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് രേണുക. നേരത്തെ സ്മൃതി മന്ദാന, എല്ലിസ് പെറി, സോഫി ഡിവൈന്‍ എന്നിവരെ ടീമിലെത്തിച്ചിരുന്നു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ 3.2 കോടിക്ക് മുംബൈ ഇന്ത്യന്‍സിലെത്തി.

മുംബൈ: പ്രഥമ വനിതാ ഐപിഎല്ലില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ യുപി വാരിയേഴ്‌സിന് വേണ്ടി കളിക്കും. 50 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ 2.6 കോടിക്കാണ് യുപി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ജെയന്റ്‌സ് എന്നിവര്‍ താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ യുപി ഉറച്ചുനിന്നു. അതേസമയം ഇന്ത്യന്‍ പേസര്‍ രേണുക സിംഗിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 1.5 കോടിക്കാണ് രേണുക ആര്‍സിബിയിലെത്തിയത്. 

ആര്‍സിബി താരലേലത്തില്‍ സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് രേണുക. നേരത്തെ സ്മൃതി മന്ദാന, എല്ലിസ് പെറി, സോഫി ഡിവൈന്‍ എന്നിവരെ ടീമിലെത്തിച്ചിരുന്നു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ 3.2 കോടിക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്കാണ് സ്‌കിവര്‍ മുംബൈയിലെത്തിയ്. ഓസ്‌ട്രേലിയന്‍ താരം തഹ്ലിയ മഗ്രാത്തിനെ 1.4 കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ബേത് മൂണിയെ രണ്ട് കോടിക്ക് ഗുജറാത്ത് സ്വന്തമാക്കി.

നേരത്തെ, വാശിയേറിയ ലേലം വിളിക്കൊടുവിലാണ് മന്ദാനയെ ആര്‍സിബി സ്വന്തമാക്കിയത്. 3.40 ലക്ഷം രൂപക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ലേലത്തിലെ ഉയര്‍ന്ന തുകയാണിത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി ടീമിലെത്തിച്ചു. ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനായും ശക്തമായ ലേലം വിളി നടന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീത് രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്‍മാറി. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സാണ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചത്. ഒടുവില്‍ 1.80 കോടി രൂപക്ക് മുംബൈ കൗറിനെ ടീമിലെത്തിച്ചു.

ഓസ്‌ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്ലി ഗാര്‍ഡന്റെ 3.20 കോടി മുടക്കി ഗുജറാത്ത് ജയന്റ്‌സ് ടീമിലെത്തിച്ചു. ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ആര്‍ സി ബി ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം സോഫി എക്ലിസ്റ്റണെ 1.80 കോടി രൂപക്ക് യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു. വിന്‍ഡീസ് താരം ഹേയ്ലി മാത്യൂസിനെ ആദ്യഘട്ടലേലത്തില്‍ ആരും ടീമിലെടുത്തില്ല.

ആറ് വിദേശതാരങ്ങള്‍ അടക്കം പരമാവധി 18 കളിക്കാരെയാണ് ഓരോ ടീമിനും സ്വന്തമാക്കാനാവുക. ആകെ 90 കളിക്കാരെയാണ് ലേലത്തിലൂടെ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, അദാനി ഗ്രൂപ്പ്, കാപ്രി ഗ്ലോബല്‍ എന്നിവരുടെ ഉടമസ്ഥതതയിലുള്ള അഞ്ച് ടീമുകളും ചേര്‍ന്ന് സ്വന്തമാക്കുക.

വനിതാ ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ ആകെ 22 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്‌സിന്റെയും ജുലന്‍ ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്. മാര്‍ച്ച് നാലു മുതല്‍ 26 വരെയാണ് ആദ്യ വനിതാ ഐപിഎല്‍. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറെ ഒഴിവാക്കണമെന്ന് മിച്ചല്‍ ജോണ്‍സണ്‍

PREV
click me!

Recommended Stories

നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം
തുടങ്ങിയത് 2023ലെ ലോകകപ്പ് ഫൈനലില്‍, 20 മത്സരവും 2 വര്‍ഷവും നീണ്ട കാത്തിരിപ്പ്, ഒടുവില്‍ ഒരു ഏകദിന ടോസ് ജയിച്ച് ഇന്ത്യ