U19 World Cup : ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം; ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ

Published : Feb 05, 2022, 09:05 AM IST
U19 World Cup : ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം; ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ

Synopsis

ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് കളി മത്സരം. തോല്‍വി അറിയാത്ത ഇന്ത്യയും, ഇംഗ്ലണ്ടുമാണ് കിരീടപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. തുടര്‍ച്ചയായ അഞ്ചാം ഫൈനലിനിറങ്ങുന്ന ഇന്ത്യയുടെ (Team India) ലക്ഷ്യം അഞ്ചാം കിരീടം. 

കിംഗ്‌സ്റ്റണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ (U19 World Cup) ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് കളി മത്സരം. തോല്‍വി അറിയാത്ത ഇന്ത്യയും, ഇംഗ്ലണ്ടുമാണ് കിരീടപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. തുടര്‍ച്ചയായ അഞ്ചാം ഫൈനലിനിറങ്ങുന്ന ഇന്ത്യയുടെ (Team India) ലക്ഷ്യം അഞ്ചാം കിരീടം. 

24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം വീണ്ടെടുക്കാന്‍ ഇംഗ്ലണ്ട്. ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമും ഒപ്പത്തിനൊപ്പം. ഓപ്പണിംഗില്‍ ആംഗ്ക്രിഷ് രഘുവംശിക്ക് മറുപടിയായി ജേക്കബ് ബെദല്‍. മധ്യനിരയ്ക്ക് കരുത്തായി ഇന്ത്യക്ക് നായകന്‍ യഷ് ദൂളും ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ടോം പ്രെസ്റ്റും. സെമിയില്‍ സെഞ്ച്വറി നേടിയ ധൂള്‍ ഉഗ്രന്‍ ഫോമില്‍. ഇടംകൈയന്‍ പേസറായ ഇന്ത്യയുടെ രവി കുമാറിന് പകരം ഇംഗ്ലണ്ടിന് ജോഷ്വ ബോയ്ഡനുണ്ട്. 

ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുന്നു എന്നതായിരിക്കും കലാശപ്പോരില്‍ നിര്‍ണായകമാവുക. അഞ്ച് കളിയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയത് 26 വിക്കറ്റ്. മൂന്ന് കളിയില്‍ നാലു വിക്കറ്റ് വീതം നേടിയ ലഗ്‌സ്പിന്നര്‍ റെഹാന്‍ അഹമ്മദിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. 

റണ്ണൊഴുകുന്ന വിക്കറ്റായതിനാല്‍ ടോസ് നേടുന്നവര്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുമെന്നുറപ്പ്. വിന്‍ഡീസില്‍ അഞ്ചില്‍ അഞ്ചും ജയിച്ചവര്‍ കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനം അസാധ്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍