ചെന്നൈ മേഘാവൃതം! ഇന്ത്യ-ഓസീസ് ലോകകപ്പ് മത്സരം മഴ മുടക്കുമോ? അതിനിര്‍ണായകം, കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ

Published : Oct 07, 2023, 09:03 PM ISTUpdated : Oct 08, 2023, 12:27 AM IST
ചെന്നൈ മേഘാവൃതം! ഇന്ത്യ-ഓസീസ് ലോകകപ്പ് മത്സരം മഴ മുടക്കുമോ? അതിനിര്‍ണായകം, കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ

Synopsis

ആരാധകരെ വിഷമത്തിലാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ചെന്നൈയിലെ കാലാവസ്ഥ തന്നെയാണ് കാര്യം. ഇന്ന് വൈകിട്ട് ചെന്നൈയില്‍ കനത്ത് മഴയുണ്ടായിരുന്നു. ഇക്കാര്യം കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ചെന്നൈ: നാളെ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. മത്സരത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. ഡങ്കിപ്പനിയെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന് കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. പകരം ഇഷാന്‍ കിഷന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്‌തേക്കും.

എന്നാല്‍ ആരാധകരെ വിഷമത്തിലാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ചെന്നൈയിലെ കാലാവസ്ഥ തന്നെയാണ് കാര്യം. ഇന്ന് വൈകിട്ട് ചെന്നൈയില്‍ കനത്ത് മഴയുണ്ടായിരുന്നു. ഇക്കാര്യം കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ മേഘാവൃതമാണ് ചെന്നൈ. നാളെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കൂടുതലും ആകാശം തെളിഞ്ഞിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയുണ്ടാകാന്‍ സാധ്യതയേറെയാണ്. മത്സരം പൂര്‍ണമായും തടസപ്പെട്ടില്ലെന്ന് പറയാം.

ചെന്നൈയില്‍ പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് കളിക്കുക. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തും. അങ്ങനെ വന്നാല്‍ മുഹമ്മദ് ഷമി പുറത്തിരിക്കും. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ പുതിയ പന്തെടുക്കും. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായക പങ്കുവഹിക്കും. വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുല്‍. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരായിരിക്കും മറ്റ് പ്രധാന ബാറ്റര്‍മാര്‍.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസപ്രിത് ബുമ്ര.

വെടിക്കെട്ടിലൂടെ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡിട്ട് മാര്‍ക്രം! ലോകകപ്പിലെ വേഗമേറിയ സെഞ്ചുറി ഇനി താരത്തിന്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രഥമ എം സുരേഷ് കുമാർ സ്മാരക അണ്ടർ-16 ക്രിക്കറ്റ് ടൂർണമെന്‍റിൽ ട്രിവാൺഡ്രം ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന് കിരീടം
റിഷഭ് പന്ത് അടിച്ച സിക്സ് അമ്പയര്‍ ഫോര്‍ ആക്കിയോ, കൊല്‍ക്കത്തയുടെ സൂപ്പര്‍ ഓവര്‍ വിജയത്തിന് പിന്നാലെ ചര്‍ച്ചയായ വീഡിയോക്ക് പിന്നിലെ സത്യം