സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബംഗ്ലാദേശ് ഓപ്പണര്‍മാര്‍, ബ്രേക്ക് ത്രൂവുമായി ഉമേഷ്

Published : Dec 17, 2022, 12:34 PM IST
സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബംഗ്ലാദേശ് ഓപ്പണര്‍മാര്‍, ബ്രേക്ക് ത്രൂവുമായി ഉമേഷ്

Synopsis

നാലാം ദിനം അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ബംഗ്ലാദേശ് ഓപ്പണര്‍മാരായ ഷാന്‍റോയും ഹസനും പുറത്തെടുത്തത്. വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് ഷാന്‍റോയുടെയും ഹസന്‍റെയും ബാറ്റിംഗ് കരുത്തില്‍ മുന്നേറി.

ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 513 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് ഓപ്പണര്‍മാരുടെ സെഞ്ചുറി കൂട്ടുകെട്ടിന്‍റെ കരുത്തില്‍ തിരിച്ചടിക്കുന്നു. ഓപ്പണര്‍മാരായ നജീമുള്‍ ഹൊസൈന്‍ ഷാന്‍റോയും സാക്കിര്‍ ഹസനും ഓപ്പണിംഗ് വിക്കറ്റില്‍ 124 റണ്‍സാണ് അടിച്ചെടുത്തത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തിട്ടുണ്ട്. 64 റണ്‍സുമായി സാക്കിര്‍ ഹസനും ഒരു റണ്ണുമായി ലിറ്റണ്‍ ദാസും ക്രീസില്‍. സെഞ്ചുറി കൂട്ടുകെട്ടിനുശേഷം ഷാന്‍റോ(67), യാസിര്‍ അലി(5) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് രണ്ടാം ദിനം നഷ്ടമായത്.

തിരിച്ചടിച്ച് ബംഗ്ലാദേശ്

നാലാം ദിനം അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ബംഗ്ലാദേശ് ഓപ്പണര്‍മാരായ ഷാന്‍റോയും ഹസനും പുറത്തെടുത്തത്. വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് ഷാന്‍റോയുടെയും ഹസന്‍റെയും ബാറ്റിംഗ് കരുത്തില്‍ മുന്നേറി. ഓപ്പണിംഗ് വിക്കറ്റില്‍ 124 റണ്‍സടിച്ച ഇരുവരെയും പുറത്താക്കാനാവാതെ ബൗളര്‍മാര്‍ വെള്ളം കുടിച്ചപ്പോള്‍ ഉമേഷ് യാദവാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 67 റണ്‍സെടുത്ത ഷാന്‍റോയെ ഉമേഷ് റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു.

പിന്നാലെ വണ്‍ ഡൗണായെത്തിയ യാസിര്‍ അലിയെ(5) നിലയുറപ്പിക്കും മുമ്പെ മടക്കി അക്സര്‍ ബംഗ്ലാദേശിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഹസന്‍റെയും ലിറ്റണ്‍ ദാിന്‍റെയും ബാറ്റിംഗ് അവരെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 140 ല്‍ എത്തിച്ചു. ഇന്ത്യക്കായി അശ്വിന്‍ 14 ഓവറും കുല്‍ദീപ് ഏഴ് ഓവറും സിറാജ് 10 ഓവറും പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല. അക്സര്‍ പട്ടേലും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സൂര്യകുമാറിനും ഗില്ലിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര
കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം