ജയിക്കുന്നവര്‍ക്ക് പരമ്പര; കട്ടക്കില്‍ ഇന്ത്യക്ക് ടോസ്; സെയ്‌നിക്ക് അരങ്ങേറ്റം

Published : Dec 22, 2019, 01:10 PM ISTUpdated : Dec 22, 2019, 01:19 PM IST
ജയിക്കുന്നവര്‍ക്ക് പരമ്പര; കട്ടക്കില്‍ ഇന്ത്യക്ക് ടോസ്; സെയ്‌നിക്ക് അരങ്ങേറ്റം

Synopsis

ഓരോ കളിജയിച്ച് ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും വിൻഡീസും. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

കട്ടക്ക്: വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുത്തു. ഓരോ കളി ജയിച്ച് ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും വിൻഡീസും. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. പരുക്കേറ്റ ദീപക് ചാഹറിന് പകരം ടീമിലെത്തിയ പേസര്‍ നവദീപ് സെയ്‌നിയെ ഇന്ത്യ കളിപ്പിക്കുന്നുണ്ട്. സെയ്‌നിയുടെ ഏകദിന അരങ്ങേറ്റ മത്സരമാണിത്. 

ഇന്ത്യന്‍ ടീം

Rohit Sharma, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Ravindra Jadeja, Mohammed Shami, Shardul Thakur, Kuldeep Yadav, Navdeep Saini

വിന്‍ഡീസ് ടീം

Evin Lewis, Shai Hope(w), Shimron Hetmyer, Roston Chase, Nicholas Pooran, Kieron Pollard(c), Jason Holder, Keemo Paul, Alzarri Joseph, Khary Pierre, Sheldon Cottrell

വിന്‍ഡീസിനെതിരെ തുടർച്ചയായ പത്താം ഏകദിന പരമ്പര വിജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. രണ്ട് കളിയിൽ നാല് റൺ മാത്രമെടുത്ത വിരാട് കോലിക്ക് കട്ടക്കിലും അത്ര നല്ല റെക്കോർഡല്ല. ഋഷഭ് പന്ത് ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വസമാണ്. രോഹിത് ശർമ്മ, കെ എൽ രാഹുൽ ഓപ്പണിംഗ് കൂട്ടുകെട്ടും രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് സ്‌പിൻ ജോഡിയുടെ പ്രകടനവും നിർണായകമാവും. ശ്രേയസ് അയ്യരും ഫോമിലാണെന്നത് ഇന്ത്യക്ക് അനുകൂലഘടകമാണ്.

ഷായ് ഹോപ്, ഷിമ്രോൺ ഹെറ്റ്മെയർ, കീറോൺ പൊള്ളാർഡ്, ഷെൽഡൺ കോട്രൽ, കീമോ പോൾ എന്നിവരിലാണ് വിൻഡീസിന്റെ പ്രതീക്ഷ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം