ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് കരുത്ത് ഇന്ത്യയെ ശരിക്കും ഭയപ്പെടുത്തിയെന്ന് ഹാരി ബ്രൂക്ക്

Published : Jul 22, 2025, 11:12 AM IST
Harry Brook. (Photo: ANI)

Synopsis

ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ഇന്ത്യ ഭയക്കുന്നുണ്ടെന്ന് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ആദ്യ ടെസ്റ്റില്‍ 372 റണ്‍സ് വിജയലക്ഷ്യം അടിച്ചെടുത്തപ്പോള്‍ ഇന്ത്യ ശരിക്കും ഭയന്നുവെന്നും ബ്രൂക്ക് പറഞ്ഞു.

ലണ്ടൻ: ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ഇന്ത്യ ഭയക്കുന്നുണ്ടെന്ന് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. അതുകൊണ്ടാണ് രണ്ടാം ടെസ്റ്റില്‍ 180 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും 608 റണ്‍സിന്‍റെ ലീഡ് ഉയര്‍ത്തിയശേഷം രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതെന്നും ഹാരി ബ്രൂക്ക് പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ 372 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ഇംഗ്ലണ്ട് അത് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ ശരിക്കും ഭയന്നു. അതുകൊണ്ടാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 608 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. ഞങ്ങള്‍ക്ക് മുന്നില്‍ എത്രയ വലിയ വിജയലക്ഷ്യമാണ് ഉയര്‍ത്തേണ്ടത് എന്ന കാര്യത്തില്‍ അവര്‍ക്ക് ഭയമുണ്ടായിരുന്നു. അത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ആ ആത്മവിശ്വാസമാണ ലോര്‍ഡ്സ് ടെസ്റ്റിലെ ഞങ്ങളുടെ 22 റണ്‍സ് ജയത്തിലും പ്രതിഫലിച്ചത്.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ അവസാന വിക്കറ്റുകള്‍ വീഴ്ത്താനാവാതെ ബൗളര്‍മാര്‍ വിയര്‍ത്തപ്പോഴും ബെന്‍ സ്റ്റോക്സ് കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും സമാനതകളില്ലാത്തതായിരുന്നു. എല്ലാവരയെും ആകാംക്ഷയുടെ മുള്‍മുനയിലെത്തിച്ചശേഷമാണ് അവി‍ടെ ഞങ്ങള്‍ വിജയം പിടിച്ചെടുത്ത്. ആ വിജയം നല്‍കുന്ന ആത്മവിശ്വാസം വരും മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് ഗുണകരമാകും-ബ്രൂക്ക് പറഞ്ഞു.

ലോര്‍ഡ്സ് ടെസ്റ്റിന്‍റെ മൂന്നാം ദിനം അവസാന സെഷനില്‍ ജസ്പ്രീത് ബുമ്രയുടെ ഒരോവര്‍ നേരിടാനായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ക്രീസിലെത്തിയപ്പോള്‍ ഇന്ത്യൻ താരങ്ങൾ പുറത്തെടുത്ത ആക്രമണോത്സുകതയാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നും ബ്രൂക്ക് പറ‍ഞ്ഞു. ഇന്ത്യൻ താരങ്ങളോട് വളരെ സൗഹാര്‍ദ്ദപരമായി പെരുമാറുന്നുവെന്ന് കോച്ച് ബ്രണ്ടന്‍ മക്കല്ലം കുറച്ചു ദിവസം മുമ്പ് ഞങ്ങളോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാം ദിനം അവസാന സെഷനിലുണ്ടായ ആ സംഭവം ഞങ്ങളെയെല്ലാം ആവേശഭരിതരാക്കി.

നാലാം ദിനം കിട്ടിയത് തിരിച്ചുകൊടുക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. അത് തന്നെയാണ് ലോര്‍ഡ്സ് ടെസ്റ്റിന്‍റെ ഗതി നിര്‍ണയിച്ചത്. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി കൂട്ടത്തകര്‍ച്ചയിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഈ പരമ്പരയിലെ ഓരോ മത്സരവും അവസാനിച്ചത് അവസാന ദിനം അവസാന സെഷനിലാണ്. അതു തന്നെ ഇരു ടീമുകളും പുറത്തെടുത്ത പോരാട്ടവീര്യത്തിന് തെളിവാണ്. ഒരുപാട് ആളുകള്‍ ഈ പരമ്പരയില്‍ ഇരു ടീമുകളും പുറത്തെടുത്ത പോരാട്ടവീര്യത്തെ പ്രകീര്‍ത്തിച്ച് തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും ബ്രൂക്ക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം