
ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 വനിതാ ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെറിയും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയയോടെ തോറ്റിരുന്നു. പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ മറ്റുടീമുകള്‍. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രമാണ് സെമിയിലേക്ക് യോഗ്യത നേടുക.
ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, ശ്വേത സെഹ്രാവത്, സൗമ്യ തിവാരി, തൃഷ, റിച്ചാ ഘോഷ്, ഹ്രിഷിതാ ബസു, തിതാസ് സദു, മന്നത് കശ്യപ്, അര്‍ച്ചന ദേവി, പര്‍ഷവി ചോപ്ര, സോനം യാദവ്.
സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 18.5 ഓവറില്‍ 87 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 13.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യന്‍ നിരയില്‍ ശ്വേത (21) മാത്രമാണ് തിളങ്ങിയിരുന്നത്. ഹ്രിഷിത (14), സദു (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യയുടെ സീനിയര്‍ വനിതാ ടീമില്‍ കളിക്കുന്ന ഷെഫാലി (8), റിച്ചാ ഘോഷ് (7) എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയിരുന്നു. ഓസീസിനായി സിയന്ന ഗിഞ്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മില്ലി ഇല്ലിംഗ്‌വര്‍ത്ത്, മാഗി ക്ലാര്‍ക്ക് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ ഓസീസിന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ചെറി വിജയലക്ഷ്യം മറികടക്കാന്‍ വലിയ സമയം വേണ്ടിവന്നില്ല. കേറ്റ് പെല്ലെ (17), ഗിഞ്ചര്‍ (11), യെല്ലാ ഹെയ്‌വാര്‍ഡ് (7) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ക്ലെയര്‍ മൂര്‍(25), എമി സ്മിത്ത് (26) എന്നിവരുടെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യം പുറത്ത്; ഇഗ സ്വിയറ്റെക്കും മടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!