IPL 2022: പൊരുതിയത് സൂര്യകുമാര്‍ മാത്രം, മുംബൈക്കെതിരെ ബാംഗ്ലൂരിന് 152 റണ്‍സ് വിജയലക്ഷ്യം

Published : Apr 09, 2022, 09:28 PM IST
IPL 2022: പൊരുതിയത് സൂര്യകുമാര്‍ മാത്രം, മുംബൈക്കെതിരെ ബാംഗ്ലൂരിന് 152 റണ്‍സ് വിജയലക്ഷ്യം

Synopsis

രമണ്‍ദീപ് സിംഗിനെ(6) ഹര്‍ഷല്‍ പട്ടേല്‍ മടക്കിയതോടെ മുംബൈ 79-6 എന്ന സ്കോറില്‍ പ്രതിസന്ധിയിലായി. എന്നാല്‍ ജയദേവ് ഉനദ്ഘട്ടിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ പിന്നീട് നടത്തിയ രക്ഷാപ്രവര്‍ത്തനം മുംബൈയെ മാന്യമായ സ്കോറിലേക്ക് നയിച്ചു.

പൂനെ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore vs Mumbai Indians) തകര്‍പ്പന്‍ തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ മുംബൈ ഇന്ത്യന്‍സിനെ കരകയറ്റി സൂര്യകുമാര്‍ യാദവ്. ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. 37 പന്തില്‍ 68 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്. 14 പന്തില്‍ 13 റണ്‍സെടുത്ത ജയദേവ് ഉനദ്ഘട്ടുമൊത്ത് ഏഴാം വിക്കറ്റില്‍ സൂര്യകുമാര്‍ 62 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

തകര്‍പ്പന്‍ തുടക്കം, പിന്നെ കൂട്ടത്തകര്‍ച്ച

പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന് രോഹിത് ശര്‍മും ഇഷാന്‍ കിഷനും ചേര്‍ന്ന് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സടിച്ച മുംബൈക്ക് പവര്‍ പ്ലേക്ക് പിന്നാലെ രോഹിത്തിനെ നഷ്ടമായി. ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി രോഹിത്(15 പന്തില്‍ 26) മടങ്ങുമ്പോള്‍ മുംബൈ സ്കോര്‍ ബോര്‍ഡില്‍ 50 റണ്‍സുണ്ടായിരുന്നു.

പിടിച്ചു നിന്നെങ്കിലും ഇഷാന്‍ കിഷന് സ്കോര്‍ ഉയര്‍ത്താനാവാന്‍ കഴിയാഞ്ഞതോടെ മുംബൈ സ്കോറിംഗ് മന്ദഗതിയിലായി. പിന്നാലെ ഡെവാള്‍ഡ് ബ്രെവിസിനെയും(8) ഹസരങ്ക മടക്കുകയും ഇഷാന്‍ കിഷനെ(28 പന്തില്‍ 26) ആകാഷ്ദീപ് മടക്കുകയും തിലക് വര്‍മ(0) റണ്ണൗട്ടാവുകയും കെയ്റോണ്‍ പൊള്ളാര്‍ഡ് ഹസരങ്കയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തതോടെ മുംബൈ 62-5ലേക്ക് തകര്‍ന്നടിഞ്ഞു.

രക്ഷകനായി സൂര്യകുമാര്‍

രമണ്‍ദീപ് സിംഗിനെ(6) ഹര്‍ഷല്‍ പട്ടേല്‍ മടക്കിയതോടെ മുംബൈ 79-6 എന്ന സ്കോറില്‍ പ്രതിസന്ധിയിലായി. എന്നാല്‍ ജയദേവ് ഉനദ്ഘട്ടിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ പിന്നീട് നടത്തിയ രക്ഷാപ്രവര്‍ത്തനം മുംബൈയെ മാന്യമായ സ്കോറിലേക്ക് നയിച്ചു. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സൂര്യകുമാര്‍ യാദവ് ഉനദ്ഘട്ടുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി.

മുഹമ്മദ് സിറാജ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 23 റണ്‍സടിച്ച് മുംബൈ 150 കടന്നു. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ഓവറില്‍ ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളുവെങ്കിലും അവസാന നാലോവറില്‍ റണ്‍സടിച്ചു കൂട്ടി മുംബൈ ഭേദപ്പെട്ട സ്കോറിലെത്തി. അവസാന പന്തില്‍ സിക്സ് അടിച്ചാണ് സൂര്യകുമാര്‍ മുംബൈയെ 150 കടത്തിയത്. ബാഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേലും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആകാശ് ദീപ് ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ഇരു ടീമും ഇറങ്ങിയത്. ബാംഗ്ലൂര്‍ ടീമില്‍ റൂഥര്‍ഫോര്‍‍ഡിന് പകരം ഗ്ലെന്‍ മാക്സ്‌വെല്‍ തിരിച്ചെത്തി. മാക്സ്‌വെല്ലിന്‍റെ സീസണിലെ ആദ്യ മത്സരമാണിത്. മുംബൈ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ടൈമല്‍ മില്‍സിന് പകരം ജയദേവ് ഉനദ്ഘട്ടും ഡാനിയേല്‍ സാംസിന് പകരം രമണ്‍ദീപ് സീംഗും മുംബൈയുടെ അന്തിമ ഇലവനിലെത്തി. മലയാളി താരം ബേസില്‍ തമ്പിയും മുംബൈയുടെ അന്തിമ ഇലവനിലുണ്ട്.

ഈ സീസണില്‍ മൂന്നില്‍ രണ്ട് ജയവുമായി നാല് പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനക്കാരാണ്. അതേസമയം കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ മുംബൈ ഒന്‍പതാം സ്ഥാനത്തും. തോറ്റ് തുടങ്ങിയെങ്കിലും തുട‍ർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുംബൈക്കെതിരെ ഇറങ്ങുന്നത്. തോറ്റ് തുടങ്ങിയ മുംബൈയാവട്ടെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലാണ് തലതാഴ്‌ത്തി മടങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കിട്ടില്ലെന്നുറപ്പായിട്ടും ഗ്രീനിനെ സ്വന്തമാക്കാൻ ആദ്യ ലേലം വിളിച്ചത് മുംബൈ ഇന്ത്യൻസ്, കാരണം വെളിപ്പെടുത്തി ആകാശ് അംബാനി
ലേലത്തില്‍ ആരും ടീമിൽ എടുക്കാതിരുന്നപ്പോള്‍ ഇട്ട സ്റ്റാറ്റസ് മിനിറ്റുകള്‍ക്കകം ഡീലിറ്റ് ചെയ്ത് പൃഥ്വി ഷാ