
പുനെ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) നായകന്‍ എം എസ് ധോണി (MS Dhoni) ഇറങ്ങുന്നത് അപൂര്‍വ നേട്ടത്തിനായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനായി 200 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം താരമാകാന്‍ ഒരുങ്ങുകയാണ് ധോണി. ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലി (Virat Kohli) മാത്രമേ ഒരു ടീമിനായി ഐപിഎല്ലില്‍ 200 മത്സരം കളിച്ചിട്ടുള്ളൂ.
ഐപിഎല്ലില്‍ ആര്‍സിബിക്കായി മാത്രം കളിച്ചിട്ടുള്ള കോലിയുടെ പേരില്‍ ഇതിനകം 217 മത്സരങ്ങളുണ്ട്. അതേസമയം ഐപിഎല്ലില്‍ ധോണി 229 മത്സരങ്ങളിലാണ് ഇതുവരെ കളിച്ചത്. 2016-17 സീസണുകളിലായി 30 മത്സരങ്ങള്‍ റൈസിംഗ് പുനെ സൂപ്പര്‍ജയന്‍റ്‌സ് ജേഴ്‌സിയിലായിരുന്നു ധോണി കളിച്ചത്.
രാത്രി 7.30ന് പുനെയിലാണ് ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലിയും സിഎസ്‌കെ ക്യാപ്റ്റന്‍സിയില്‍ മടങ്ങിയെത്തിയ എം എസ് ധോണിയും മുഖാമുഖം വരുന്ന മത്സരം. 10 കളിയിൽ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 9 കളിയിൽ വെറും മൂന്ന് ജയം മാത്രമുള്ള ചെന്നൈ ഒന്‍പതാം സ്ഥാനത്തും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരങ്ങളാണ് ഇനിയെല്ലാം. ധോണി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
നായകസ്ഥാനത്തേക്ക് 'തല'യെത്തിയതോടെ തലവര മാറിയെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 9 കളിയിൽ 6 പോയിന്‍റ് മാത്രമുള്ള സിഎസ്കെയ്ക്ക് ഇനിയെല്ലാം ജയിച്ചേ പറ്റൂ. ധോണിയുടെ വിശ്വസ്ത ഡെത്ത് ഓവര്‍ ബൗളറായ ഡ്വെയ്‌ന്‍ ബ്രാവോയുടെ പരിക്ക് മാറിയാൽ മിച്ചൽ സാന്‍റ്നറെ തഴഞ്ഞേക്കും. മാക്സ്‍വെല്ലിനും കോലിക്കും എതിരെ മികച്ച റെക്കോര്‍ഡുളേള രവീന്ദ്ര ജഡേജയുടെ ഓവറുകള്‍ നിര്‍ണായകമാകാനും സാധ്യതയുണ്ട്. അതേസമയം രണ്ടാഴ്ചയായി ജയിച്ചിട്ടില്ല റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
IPL 2022 : കണക്കുകള്‍ ഏറെ തീര്‍ക്കാനുള്ള ആര്‍സിബി; സിഎസ്‌കെയോട് കടങ്ങള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!