IPL 2022 : വില്യംസണ്‍ മടങ്ങി, എങ്കിലും നിയന്ത്രണമേറ്റെടുത്ത് ഹൈദരാബാദ്; പഞ്ചാബിനെതിരെ മികച്ച തുടക്കം

Published : Apr 17, 2022, 06:13 PM IST
IPL 2022 : വില്യംസണ്‍ മടങ്ങി, എങ്കിലും നിയന്ത്രണമേറ്റെടുത്ത് ഹൈദരാബാദ്; പഞ്ചാബിനെതിരെ മികച്ച തുടക്കം

Synopsis

മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 152ന് എല്ലാവരും പുറത്തായി.  ഉമ്രാന്‍ മാലിക്കിന്റെ നാല് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ തകര്‍ത്തത്.

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുക്കാന്‍ ഹൈദരാബാദിന് സാധിച്ചു. അഭിഷേക് ശര്‍മ (18), രാഹുല്‍ ത്രിപാഠി  (27) എന്നിവരാണ് ക്രീസില്‍. കെയ്ന്‍ വില്യംസണിന്റെ (3) വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. കഗിസോ റബാദയ്ക്കാണ് വിക്കറ്റ്. 

മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 152ന് എല്ലാവരും പുറത്തായി.  ഉമ്രാന്‍ മാലിക്കിന്റെ നാല് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ തകര്‍ത്തത്. 60 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സറ്റണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും വലിയ പ്രകടനം പുറത്തെടുക്കാനായില്ല. 

ശിഖര്‍ ധവാന്‍ (8), പ്രഭ്‌സിമ്രാന്‍ സിംഗ് (14), ജോണി ബെയര്‍സ്‌റ്റോ (12), ജിതേഷ് ശര്‍മ (11), ഷാറുഖ് ഖാന്‍ (26), ഒഡെയ്ന്‍ സ്മിത്ത് (13), രാഹുല്‍ ചാഹര്‍ (0), വൈഭവ് അറോറ (0), അര്‍ഷ്ദീപ് സിംഗ് (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍. ഉമ്രാന് പുറമെ ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റെടുത്തു. ടി നടരാജന്‍, ജഗദീഷ സുജിത് എന്നിവര്‍ക്ക് ഒരോ വിക്കറ്റുണ്ട്. 

പരിക്കേറ്റ മായങ്ക് അഗര്‍വാളിന് പകരം ശിഖര്‍ ധവാനാണ് പഞ്ചാബിനെ നയിക്കുന്നത്. പ്രഭ്സിമ്രാന്‍ സിംഗാണ് മായങ്കിന് പകരക്കാരന്‍. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.  

പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിമ്രാന്‍ സിംഗ്, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേശ് ശര്‍മ, ഷാറുഖ് ഖാന്‍, ഒഡെയ്ന്‍് സ്മിത്ത്, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിംഗ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, ജഗദീഷ സുജിത്, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം