IPL 2022: ഇടത് മാറി വലതമര്‍ന്ന്; വാര്‍ണറുടെ വലംകൈയന്‍ ഷോട്ട് കണ്ട് അന്തംവിട്ട് ആരാധകര്‍

Published : May 06, 2022, 12:11 PM ISTUpdated : May 06, 2022, 12:12 PM IST
IPL 2022: ഇടത് മാറി വലതമര്‍ന്ന്; വാര്‍ണറുടെ വലംകൈയന്‍ ഷോട്ട് കണ്ട് അന്തംവിട്ട് ആരാധകര്‍

Synopsis

58 പന്തില്‍ 92 റണ്‍സടിച്ച് പുറത്താകാതെ നിന്ന വാര്‍ണറുടെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ മികവിലാണ് ഡല്‍ഹി ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. അവസാന ഓവറില്‍ സെഞ്ചുറി അടിക്കാനുള്ള അവസരമുണ്ടായിട്ടും യഥാര്‍ത്ഥ ടീം മാനായ വാര്‍ണര്‍ അത് വേണ്ടെന്ന് വെച്ച് പവലിന് തകര്‍ത്തടിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ജയിച്ചു കയറിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനെ(Sunrisers Hyderabad) നയിച്ച ഡേവിഡ് വാര്‍ണറായിരുന്നു(David Warner). സീസണിടയില്‍ ക്യാപ്റ്റന്‍ സ്ഥാനവും പിന്നീട് ടീമിലെ സ്ഥാനും നഷ്ടമായ വാര്‍ണറെ ഐപിഎല്‍ താരലേലത്തിന് മുമ്പ് ഹൈദരാബാദ് കൈവിട്ടു. അതുകൊണ്ടുതന്നെ ഹൈദരാബാദിനെതിരായ മത്സരം വാര്‍ണറെ സംബന്ധിച്ച് ചില കണക്കുകള്‍ തീര്‍ക്കാനുള്ള പോരാട്ടം കൂടിയായിരുന്നു.

58 പന്തില്‍ 92 റണ്‍സടിച്ച് പുറത്താകാതെ നിന്ന വാര്‍ണറുടെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ മികവിലാണ് ഡല്‍ഹി ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. അവസാന ഓവറില്‍ സെഞ്ചുറി അടിക്കാനുള്ള അവസരമുണ്ടായിട്ടും യഥാര്‍ത്ഥ ടീം മാനായ വാര്‍ണര്‍ അത് വേണ്ടെന്ന് വെച്ച് പവലിന് തകര്‍ത്തടിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു. 92 റണ്‍സെടുത്ത വാര്‍ണറുടെ ഇന്നിംഗ്സില്‍ 12 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നു.

ഇതില്‍ ഇന്നിംഗ്സിനൊടുവില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ വാര്‍ണര്‍ നേടിയ ബൗണ്ടറി ആരാധകരെ ശരിക്കും അമ്പരപ്പിച്ചു. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ ഭുവി അതുവരെ ഹൈദരാബാദിന്‍റെ ഏറ്റവും മികച്ച ബൗളറായിരുന്നു. മൂന്നോവറില്‍ 11 റണ്‍സ് മാത്രമായിരുന്നു ഭുവി അതുവരെ വഴങ്ങിയരുന്നത്.

എന്നാല്‍ ആദ്യ പന്തില്‍ ലെഗ് സ്റ്റംപിലേക്ക് മാറി നിന്ന് റിവേഴ്സ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച വാര്‍ണറെ കബളപ്പിച്ച് ഭുവി ലെഗ് സ്റ്റംപില്‍ കാലിനെ ലക്ഷ്യമാക്കി തന്നെ പന്തെറിഞ്ഞു. ഞെടിയിടകൊണ്ട് ബാറ്റിംഗ് സ്റ്റാന്‍സ് മാറ്റിയ വാര്‍ണര്‍ വലം കൈയനായി പന്ത് തേര്‍ഡ് മാനിലൂടെ ബൗണ്ടറി കടത്തിയാണ് ആരാധകരെ ഞെട്ടിച്ചത്.

വാര്‍ണറുടെ ഷോട്ട് ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഷോട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.  ആരാധകരുടെ പ്രതികരണങ്ങള്‍ കാണാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

30 ലക്ഷം അടിസ്ഥാനവിലയുള്ള രണ്ട് യുവതാരങ്ങള്‍ക്കായി ചെന്നൈ വാരിയെറിഞ്ഞത് 28.4 കോടി, ഞെട്ടിച്ച് അക്വിബ് നബിയും
കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം