
ജയ്പൂർ: ഐപിഎല്ലിൽ ഇന്ന് റോയൽ പോരാട്ടം.രാജസ്ഥാൻ റോയൽസ് ജയ്പൂരിൽ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിനെ നേരിടും.വൈകിട്ട് ഏഴരക്ക് രാജസ്ഥാന്‍ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് കളി തുടങ്ങുക. ജയത്തോടെ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം കൊല്‍ക്കകത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ് സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.
മറുവശത്ത് നാല് കളിയിൽ മൂന്നിലും തോൽവി വഴങ്ങിയാണ് ആര്‍സിബി വിജയവഴി കണ്ടെത്താണ് രാജസ്ഥാനെതിരെ ലക്ഷ്യമിടുന്നത്. വമ്പൻ ബാറ്റർമാരുണ്ടെങ്കിലും വിരാട് കോലി ഒഴികെയുള്ളവരെല്ലാം റണ്ണടിക്കാൻ പാടുപെടുന്നു.ബൗളിംഗ് നിര ദുർബലമായതിനാൽപൊട്ടിത്തെറിക്കുന്ന ബാറ്റിംഗ് പ്രകടനം അനിവാര്യം.
ഫാഫ് ഡുപ്ലെസി,ഗ്ലെൻ മാക്സ്‍വെൽ,കാമറൂൺ ഗ്രീൻ എന്നിവർ പ്രതീക്ഷിക്കുന്ന മികവിലേക്ക് എത്തിയാലേ ആർസിബിക്ക് രക്ഷയുള്ളൂ.പവർപ്ലേയിൽ ട്രെന്‍റ് ബോൾട്ടിന്‍റെ പന്തുകളെ അതിജീവിക്കുക ആവും ബെംഗളൂരുവിന്റെ ഏറ്റവും വലിയ വെല്ലുവിളി.സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയസിന്
ജോസ് ബട്‍ലറും യശസ്വീ ജയ്സ്വാളുംകൂടി ഫോമിലേക്ക് എത്തിയാൽ ആശങ്കകളൊന്നുമില്ല. ആദ്യ കളിയിലെ ഫോം പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തുടരാന്‍ കഴിയാതിരുന്ന ക്യാപ്റ്റൻ സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് ഹോം ഗ്രൗണ്ടിൽ ഇന്നൊരു വെടിക്കെട്ട് പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നു.
റിയാൻ പരാഗിന്‍റെ തകർപ്പൻ ഫോം രാജസ്ഥാനെ മൂന്ന് കളിയിലും ജയത്തിലെത്തിച്ചത്. നാലാം നമ്പറില്‍ പരാഗിന്‍റെ സാന്നിധ്യം രാജസ്ഥാന്‍റെ ആത്മവിശ്വാസം കൂട്ടുന്നു. ജയ്പൂരിലെ സ്ലോ പിച്ചില്‍ വിശ്വസ്ത സ്പിൻ ജോഡിയായി അശ്വിനും ചാഹലും രാജസ്ഥാന് മുതല്‍കൂട്ടാകും. ബോൾട്ടിനൊപ്പം സന്ദീപ് ശർമ്മ പരിക്ക് മാറിയെത്തുന്നത് രാജസ്ഥാൻ ബൗളിംഗിന്റെ മൂർച്ച കൂട്ടുമെന്നുറപ്പ്. ഐപിഎല്ലിൽ വിരാട് കോലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയിട്ടുള്ള ബൗളറാണ് സന്ദീപ് ശർമ്മ. ഐപിഎല്ലില്‍ ഇതുവരെ ഏഴുതവണ സന്ദീപിന്‍റെ പന്തില്‍ കോലി വീണിട്ടുണ്ട്. ഇരുടീമും മുപ്പത് കളിയിൽ മുഖാമുഖം വന്നപ്പോൾ ബംഗലൂരു പതിനഞ്ചിലും രാജസ്ഥാൻ പന്ത്രണ്ടിലും ജയിച്ചു. മൂന്ന് മത്സരം ഉപേക്ഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!